ബെംഗളൂരു: കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കേസ് മാറ്റിവെച്ചതെന്നാണ് സൂചന. ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായിട്ടും ജാമ്യം ലഭിക്കാത്തത് വലിയ തിരിച്ചടിയാണ്.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകന് ഇതു സംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദം ഇന്ന് നടക്കാനിരിക്കെയാണ് ബിനീഷിനു തിരിച്ചടിയായി കേസ് മാറ്റിവെച്ചത്.
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.

- കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; 1720 ഏക്കര്‍ ഭൂമി കണ്ടെത്തി
- പ്രതിദിന കോവിഡ് നിരക്കിൽ കുറവ്.കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- അടിമുടി മാറ്റി കോൺഗ്രസ് ; ഇനി കെ സുധാകരൻ കെപിസിസി പ്രസിഡന്റ്
- കർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി
- കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 1 ലക്ഷം രൂപ നൽകി CPI-M അനുഭാവ സംഘടന കല ബാംഗ്ലൂർ
- സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
- മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ