കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും ഇതിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

പരിസ്ഥിതി നാശത്തിന്റെ ഇരകളെ നിശബ്ദമാക്കുന്നതാണ് പുതിയ നിയമം. ഓരോ ഇന്ത്യക്കാരനും ഇതിനെതിരെ ശബ്ദമുയർത്തണം. പരിസ്ഥിതിക്കായുള്ള യുദ്ധങ്ങളിൽ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഈ ശബ്ദം ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വ്യത്യസ്ത രാഷ്ട്രീയ ധാരകൾക്കും വിശ്വാസങ്ങൾക്കും അതീതമായി ഐക്യപ്പെട്ടാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരം നടത്തേണ്ടത്. പരിസ്ഥിതി എന്നത് കേവലം വാക്കല്ലെന്നും അത് ജീവിതം തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
രാജ്യമാകെ പാരിസ്ഥിക ആഘാതങ്ങൾ ഉണ്ടാക്കുന്നതാണ് പുതിയ നിയമത്തിലെ നിർദേശങ്ങൾ.ഖനനം പോലെ വലിയ തോതിൽ പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങാൻ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതില്ലെന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്. മരങ്ങൾ നശിപ്പിച്ചും ആവാസവ്യവസ്ഥകൾ തകർത്തും വലിയ പാതകൾ ഉണ്ടാക്കുന്നതിന്റെ ആഘാതവും കടുത്തതാകും.
കണ്‍മുന്നില്‍ പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം
പരിസ്ഥിതി ആഘാത പഠനം പദ്ധതികൾ നടപ്പാക്കിയ ശേഷം മതിയെന്നതാണ് നിയമത്തിന്റെ ഭീകരവശം. അതായത് പരിസ്തിഥിയെ തകർത്ത ശേഷം പഠനം നടത്തിയാൽ മതിയെന്ന്.
പുതിയ പരിസ്ഥിതി ആഘാത പഠന നിയമം പ്രാബല്യത്തിലായാൽ നമുക്കും ഭാവി തലമുറകൾക്കും കൊടും വിപത്തുകളാണ് അത് സമ്മാനിക്കുകയെന്നും രാഹുൽ കുറിച്ചു.
പരിസ്ഥിതി ആഘാത പഠന നിയമത്തിന്റെ (ഇ.ഐ.എ) കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ , നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ കയറി ഭാഷ തിരഞ്ഞെടുത്തു അഭിപ്രായം രേഖപ്പെടുത്താം
https://environmentnetworkindia.github.io/
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു
- ഇന്ന് കർണാടകയിൽ 5,985 പേർക്ക് കോവിഡ്, മരണം 107;ബംഗളുരുവിൽ 1,948 രോഗികളും 22 മരണവും ;രോഗമുക്തി 4,670 പേർക്ക്
- ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; മരണം 11 ആയി, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
- കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി
- മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
- രാജ്യത്തെ ആദ്യത്തെ മൊബൈൽ കോവിഡ്- 19 ലാബുകൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു
- മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്