Home Featured ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന് ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന് ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

by admin

ബാബരി മസ്ജിദ് തകര്‍ത്ത കേസിന് നീതിന്യായ വ്യവസ്ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന കേസില്‍ പ്രതികളായ സംഘ് പരിവാര്‍ നേതാക്കളെയെല്ലാം സി.ബി.ഐയുടെ ലഖ്നോ കോടതിയാണ് വെറുതെ വിട്ടത്. 2019 നവംബര്‍ ഒമ്ബതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് ശിലയിടുകയും ചെയ്തു. മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്.

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

മസ്ജിദിെന്‍റ 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാല്‍ രാമേക്ഷത്രനിര്‍മാണത്തിന് കൈമാറണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. തര്‍ക്കത്തില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാമവിഗ്രഹത്തിനും ഭൂമി മൂന്നായി പകുത്തുനല്‍കിയ അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഭൂമി മുഴുവനും രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്.

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ക്ഷേത്രനിര്‍മാണത്തിനായി ട്രസ്റ്റുണ്ടാക്കുകയും ആ ട്രസ്റ്റിന് ഭൂമി കൈമാറുകയും വേണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. അതോടൊപ്പം ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രായശ്ചിത്തമായി അഞ്ച് ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍, സി.ബിഐ കോടതിയാകട്ടെ പ്രതികളെയെല്ലാം വിശുദ്ധരാക്കിയിരുന്നു. അദ്വാനിയും ജോഷിയുമൊക്കെ കര്‍സേവക്കെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധിയില്‍ പറഞ്ഞത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബാബരി ഭൂമിക്ക് പതിറ്റാണ്ടുകളായി നിയമയുദ്ധം നടത്തിയ സുന്നി വഖഫ് ബോര്‍ഡിെന്‍റയും നിര്‍േമാഹി അഖാഡയുടെയും വാദങ്ങള്‍ തള്ളി കേസില്‍ 1989ല്‍ കക്ഷി ചേര്‍ത്ത രാമവിഗ്രഹത്തിനാണ് സുപ്രീം കോടതി ബാബരി മസ്ജിദിെന്‍റ 2.77 ഏക്കര്‍ ഭൂമി നല്‍കിയത്. രാമക്ഷേത്ര പ്രസ്ഥാനത്തിെന്‍റ ഭാഗമായി വിശ്വഹിന്ദു പരിഷത്തിനുവേണ്ടി അലഹബാദ് ൈഹകോടതി മുന്‍ ജഡ്ജി ദേവകി നന്ദന്‍ അഗര്‍വാളാണ് രാമവിഗ്രഹത്തെ കേസില്‍ കക്ഷിയാക്കിയത്.

അഞ്ചു നൂറ്റാണ്ട് മുമ്ബ് നിര്‍മിച്ച ബാബരി മസ്ജിദില്‍ മുസ്ലിംകള്‍ തുടര്‍ച്ചയായി ആരാ ധന നടത്തിയതിന് തെളിവില്ലെന്നും എന്നാല്‍, ഹിന്ദുക്കള്‍ പള്ളിമുറ്റത്ത് മുടങ്ങാതെ ആരാധന നടത്തിയതിന് തെളിവുണ്ടെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ബാബരി ഭൂമിയില്‍ ക്ഷേത്രത്തിെന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ടും തെളിവായി അംഗീകരിച്ചു. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേലാണ് പള്ളിയുണ്ടാക്കിയതെന്നും പള്ളിയുടെ മധ്യതാഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമിയെന്നും സുപ്രീംകോടതി വിധിച്ചു. രാമവിഗ്രഹത്തിെന്‍റ പേരില്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്ന നിര്‍മോഹി അഖാഡയുടെയും സുന്നി വഖഫ് ബോര്‍ഡിെന്‍റയും വാദം കോടതി തള്ളി. എന്നാല്‍, രാമക്ഷേത്ര പദ്ധതി നടപ്പാക്കുേമ്ബാള്‍ പരിപാലനത്തിെന്‍റ ഉത്തരവാദിത്തം നിര്‍മോഹി അഖാഡക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 1992 ഡിസംബര്‍ആറിന് ബാബരി മസ്ജിദ് തകര്‍ത്തശേഷം കേന്ദ്ര സര്‍ക്കാര്‍ 1993ല്‍ ഏറ്റെടുത്ത അയോധ്യയിലെ 67.703 ഏക്കര്‍ ഭൂമിയാണ് ട്രസ്റ്റിന് കൈമാറിയത്.

പള്ളി തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ക്രിമിനല്‍ ഗൂഢാലോചനക്ക് തെളിവില്ലെന്നുമാണ് സി.ബി.ഐ കോടതി വിധിന്യായത്തില്‍ പറയുന്നത്. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചേയില്ല. തെളിവുകള്‍ ഹാജരാക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദത്തോടും കോടതി യോജിച്ചു.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, കെ. ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാര്‍, ചമ്ബത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഗാള്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആര്‍.വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീഷ് നഗര്‍ മുതലായവരാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍.

കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ബാബരി മസ്ജിദ് പൊളിച്ച കേസ് അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 1993 ഒക്ടോബറിലാണ് ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്. പള്ളി തകര്‍ത്തത് തെറ്റാെണന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍, ഈ തെറ്റ് ചെയ്തവരെ പോലും വെറുെത വിടുകയാണ് സി.ബി.ഐ കോടതി ചെയ്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group