ബാബരി മസ്ജിദ് തകര്‍ത്ത കേസിന് നീതിന്യായ വ്യവസ്ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്ലിംകള് ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന കേസില്‍ പ്രതികളായ സംഘ് പരിവാര്‍ നേതാക്കളെയെല്ലാം സി.ബി.ഐയുടെ ലഖ്നോ കോടതിയാണ് വെറുതെ വിട്ടത്. 2019 നവംബര്‍ ഒമ്ബതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് ശിലയിടുകയും ചെയ്തു. മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്.
വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന് മുങ്ങി
മസ്ജിദിെന്റ 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാല്‍ രാമേക്ഷത്രനിര്‍മാണത്തിന് കൈമാറണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. തര്‍ക്കത്തില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാമവിഗ്രഹത്തിനും ഭൂമി മൂന്നായി പകുത്തുനല്‍കിയ അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഭൂമി മുഴുവനും രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്.
കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ക്ഷേത്രനിര്‍മാണത്തിനായി ട്രസ്റ്റുണ്ടാക്കുകയും ആ ട്രസ്റ്റിന് ഭൂമി കൈമാറുകയും വേണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. അതോടൊപ്പം ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രായശ്ചിത്തമായി അഞ്ച് ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍, സി.ബിഐ കോടതിയാകട്ടെ പ്രതികളെയെല്ലാം വിശുദ്ധരാക്കിയിരുന്നു. അദ്വാനിയും ജോഷിയുമൊക്കെ കര്‍സേവക്കെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധിയില്‍ പറഞ്ഞത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബാബരി ഭൂമിക്ക് പതിറ്റാണ്ടുകളായി നിയമയുദ്ധം നടത്തിയ സുന്നി വഖഫ് ബോര്‍ഡിെന്റയും നിര്‍േമാഹി അഖാഡയുടെയും വാദങ്ങള്‍ തള്ളി കേസില്‍ 1989ല്‍ കക്ഷി ചേര്‍ത്ത രാമവിഗ്രഹത്തിനാണ് സുപ്രീം കോടതി ബാബരി മസ്ജിദിെന്റ 2.77 ഏക്കര്‍ ഭൂമി നല്‍കിയത്. രാമക്ഷേത്ര പ്രസ്ഥാനത്തിെന്റ ഭാഗമായി വിശ്വഹിന്ദു പരിഷത്തിനുവേണ്ടി അലഹബാദ് ൈഹകോടതി മുന്‍ ജഡ്ജി ദേവകി നന്ദന് അഗര്‍വാളാണ് രാമവിഗ്രഹത്തെ കേസില്‍ കക്ഷിയാക്കിയത്.
അഞ്ചു നൂറ്റാണ്ട് മുമ്ബ് നിര്‍മിച്ച ബാബരി മസ്ജിദില്‍ മുസ്ലിംകള് തുടര്‍ച്ചയായി ആരാ ധന നടത്തിയതിന് തെളിവില്ലെന്നും എന്നാല്‍, ഹിന്ദുക്കള്‍ പള്ളിമുറ്റത്ത് മുടങ്ങാതെ ആരാധന നടത്തിയതിന് തെളിവുണ്ടെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ബാബരി ഭൂമിയില്‍ ക്ഷേത്രത്തിെന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ടും തെളിവായി അംഗീകരിച്ചു. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേലാണ് പള്ളിയുണ്ടാക്കിയതെന്നും പള്ളിയുടെ മധ്യതാഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമിയെന്നും സുപ്രീംകോടതി വിധിച്ചു. രാമവിഗ്രഹത്തിെന്റ പേരില്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്ന നിര്‍മോഹി അഖാഡയുടെയും സുന്നി വഖഫ് ബോര്‍ഡിെന്റയും വാദം കോടതി തള്ളി. എന്നാല്‍, രാമക്ഷേത്ര പദ്ധതി നടപ്പാക്കുേമ്ബാള് പരിപാലനത്തിെന്റ ഉത്തരവാദിത്തം നിര്‍മോഹി അഖാഡക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 1992 ഡിസംബര്‍ആറിന് ബാബരി മസ്ജിദ് തകര്‍ത്തശേഷം കേന്ദ്ര സര്‍ക്കാര്‍ 1993ല്‍ ഏറ്റെടുത്ത അയോധ്യയിലെ 67.703 ഏക്കര്‍ ഭൂമിയാണ് ട്രസ്റ്റിന് കൈമാറിയത്.
പള്ളി തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ക്രിമിനല്‍ ഗൂഢാലോചനക്ക് തെളിവില്ലെന്നുമാണ് സി.ബി.ഐ കോടതി വിധിന്യായത്തില്‍ പറയുന്നത്. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചേയില്ല. തെളിവുകള്‍ ഹാജരാക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോടും കോടതി യോജിച്ചു.
ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, കെ. ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാര്‍, ചമ്ബത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഗാള്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആര്.വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീഷ് നഗര്‍ മുതലായവരാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍.
കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ബാബരി മസ്ജിദ് പൊളിച്ച കേസ് അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 1993 ഒക്ടോബറിലാണ് ഉന്നത ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുക്കുന്നത്. പള്ളി തകര്‍ത്തത് തെറ്റാെണന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍, ഈ തെറ്റ് ചെയ്തവരെ പോലും വെറുെത വിടുകയാണ് സി.ബി.ഐ കോടതി ചെയ്തത്.
- ആ സുന്ദരനാദം നിലച്ചു; എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങി
- കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച് കർണാടക ആർ ടി സി
- സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്മാന് ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
- ബംഗളൂരുവില്‍ നിന്നുള്ള കേരള ആര്.ടി.സി സ്പെഷല്‍ സര്‍വിസ് 26 വരെ നീട്ടി
- സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച് നല്കിയ 25കാരനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു
- കര്‍ണാടക ഉപമുഖ്യമന്ത്രിക്കും കോവിഡ്
- കർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു
- കോവിഡ് -19 രോഗികൾക്ക് 50% കിടക്കകൾ അനുവദിക്കാത്തതിന് 36 ആശുപത്രികൾക്ക് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകി
- എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം
- കോവിഡ് : ഇന്ത്യയില്‍ ദിവസം ലക്ഷം രോഗികള്‍ അകലെയല്ല
- ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകും: ഡിജിസിഎ
- ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
- പാര്‍ക്കില്‍ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റ ശ്രമം; വിഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് താരം
- കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്
- ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി