കേരളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാല്‍ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചില്‍ ഊർജിതപ്പെടുത്തി.ചെന്നൈ സൗക്കാർപേട്ടയില്‍നിന്ന് സ്വർണം വാങ്ങി കാറില്‍ പോവുകയായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജെയ്സണ്‍ ജേക്കബ്, ജീവനക്കാരനായ വിഷ്ണു എന്നിവരെയാണ് കൊള്ളയടിച്ചത്.
കോയമ്ബത്തൂർ മധുക്കര എട്ടിമട മാഹാളിയമ്മൻ കോവിലിന് സമീപമെത്തിയപ്പോള്‍ സംഘം ലോറി കുറുകെ നിർത്തി കാർ തടഞ്ഞ് ഗ്ലാസുകള്‍ തകർത്തു. പിന്നീട് ഇരുവരെയും പ്രതികള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറിന് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.പിന്നീട് പ്രതികള്‍ ഇരുവരെയും മർദിച്ച് സ്വർണവും പണവും കവർന്ന് കാറും ലോറിയുമെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതികളെ തേടി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.
കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഫ്ളൈഓവറിന്റെ ബോള്‍ട്ടൂരി കുട്ടികള്‍; ബിഹാറിലെ ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവറില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വൈറല്‍
ബിഹാറില്‍ ജൂണ്‍ 11 നാണ് സംസ്ഥാനത്തിന്റെ ആദ്യ ഡബിള്‍ ഡെക്കർ ഫ്ളൈഓവർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്.ഈ ഫ്ളൈഓവറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 422 കോടി രൂപ ചെലവിട്ട് നിർമിച്ച ഡബിള്‍ ഡെക്കർ ഫ്ളൈഓവറില്‍ നിന്നും നട്ടും ബോള്‍ട്ടും ഊരിക്കൊണ്ടു പോകുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നാല് – അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ ഒരു സംഘമാണ് പുതുതായി നിർമിച്ച ഈ പാലത്തില്‍ നിന്നും നട്ടും ബോള്‍ട്ടും മോഷ്ടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്. നഗരത്തിലെ ഗതാഗതത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ ഫ്ളൈഓവർ പല സുപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുകൂടിയാണ്. കുട്ടികള്‍ പാലത്തിന് കേടുപാടു വരുത്തുന്നതും തുടർന്ന് ചോദ്യം ചെയ്യാൻ ശ്രമിക്കുമ്ബോള്‍ ഓടി പോകുന്നതായും പ്രദേശവാസി പകർത്തിയ വീഡിയോയില്‍ കാണാം. കുട്ടികളുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല.വീഡിയോ പ്രചരിച്ചതോടെ പൊതു സ്വത്തിന്റെ സുരക്ഷയെക്കുറിച്ചും സ്ഥലത്ത് കാര്യമായ സെക്യൂരിറ്റി സിസ്റ്റങ്ങളില്ലാത്തതും ചർച്ചയായി.