ബെംഗളൂരു : കർണാടകത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികൾക്കുള്ള കുറഞ്ഞ കൂലി നിരക്ക് പുതുക്കി നിശ്ചയിക്കുന്നു. ഇതിനുള്ള കരട് വിജ്ഞാപനം തൊഴിൽവകുപ്പ് പുറത്തിറക്കി.ഇതുപ്രകാരം അവിദഗ്‌ധ തൊഴിലാളികളുടെ കുറഞ്ഞ മാസശമ്പളം 19,000 രൂപയ്ക്കുമുകളിലും ഉയർന്ന വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറഞ്ഞ മാസശമ്പളം 34,000 രൂപയ്ക്കുമുകളിലുമെത്തും.വിവിധ മേഖലകളിലുള്ള നിലവിലെ കുറഞ്ഞ കൂലിയിൽ 70 ശതമാനംവരെ വർധനയാണ് നിർദേശിച്ചിരിക്കുന്നത്.
ശുചീകരണത്തൊഴിലാളികൾക്ക് ദിവസം കുറഞ്ഞത് 989 രൂപ കൂലി ലഭിക്കും(മാസം 21,251 രൂപ).ഉയർന്ന വൈദഗ്‌ധ്യം ആവശ്യമുള്ള ഹൈലി സ്കിൽഡ് ഇലക്ട്രീഷ്യൻമാരുടെ ദിവസക്കൂലി 1316 രൂപയാകും(മാസം 34,225 രൂപ).സ്കിൽഡ് ഇലക്ട്രീഷ്യൻമാർക്ക് 1196 രൂപയും(മാസം 31,114 രൂപ) സെമി സ്കിൽഡ് ഇലക്ട്രീഷ്യൻമാർക്ക് 1087 രൂപയും(മാസം 28,285 രൂപ) അൺസ്കിൽഡ് ഇലക്ട്രീഷൻമാർക്ക് 989 രൂപയും(മാസം 25,714 രൂപ) വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
ലോണ്‍ തട്ടിപ്പ് നിരയിലേക്ക് പുതിയ കമ്ബനി കൂടി; ‘ബ്ലാക്ക് ലൈന്‍’ കെണിയാണെന്ന് പൊലീസ് മുന്നറിയിപ്പ്
പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് തത്സമയ വായ്പ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെന്നും ബ്ലാക്ക് ലൈന്‍ എന്ന കമ്ബനിയുടെ പേരിലാണ് ഇപ്പോള്‍ പുതിയ ലോണ്‍ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.ലോണ്‍ ആവശ്യപ്പെടുന്നവരില്‍ നിന്നും പ്രോസസിങ് ഫീ, ടാക്‌സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോണ്‍ തുകയോടൊപ്പം മടക്കി നല്‍കി വിശ്വാസം നേടിയെടുത്തുമാണ് തട്ടിപ്പു നടത്തുന്നത്.
ഇത്തരത്തില്‍ വിശ്വാസ്യത നേടിയെടുത്ത ശേഷം ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ഫോണില്‍ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പുരീതി.സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അഭികാമ്യം. അംഗീകൃത ബാങ്കുകളില്‍ നിന്ന് മാത്രം ആവശ്യമെങ്കില്‍ ലോണ്‍ സ്വീകരിക്കുക. നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോണ്‍ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്ബരായ 1930ല്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.