ബെംഗളൂരു: യാത്രക്കാരെ ആശങ്കയിലാഴ്ത്തി ബെംഗളൂരു നമ്മ മെട്രോയിലെ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്ന അഭ്യൂഹം ശക്തമാകുന്നു.ബെംഗളൂരു മെട്രോയുടെ നിരക്ക് പരിഷ്കരണ നയം പുതിയ ചർച്ചകള്‍ക്ക് തുടക്കമിട്ടു. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശകള്‍ക്ക് ശേഷം 2025 ഫെബ്രുവരിയിലാണ് ബെംഗളൂരു മെട്രോ അവസാനമായി നിരക്കുകള്‍ മാറ്റിയത്.ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്എഫ്സി) ശുപാർശ പ്രകാരം പ്രതിവർഷം പരമാവധി അഞ്ച് ശതമാനം വരെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ബിഎംആർസിഎല്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2026 ഫെബ്രുവരി ഒൻപത് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ യാത്രാക്കാരുടെ പ്രതിഷേധത്തെത്തുടർന്നും രാഷ്ട്രീയമായ എതിർപ്പുകളെത്തുടർന്നും ഫെബ്രുവരി എട്ടിന് പുതിയ നിരക്കുവർധന നടപ്പിലാക്കുന്നത് ബിഎംആർസിഎല്‍ താല്‍ക്കാലികമായി നിർത്തിവച്ചു.
ടിക്കറ്റ് നിരക്കുകള്‍ പുനഃപരിശോധിക്കുമെന്നും ബോർഡിന്റെയും സർക്കാരിന്റെയും അന്തിമ വിലയിരുത്തലിനു ശേഷം മാത്രമേ പുതിയ തീരുമാനം പ്രഖ്യാപിക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.2025 ഫെബ്രുവരിയില്‍ ശരാശരി 51.55 ശതമാനം വർധിപ്പിച്ചതും എല്ലാ വർഷവും അഞ്ച് ശതമാനം വർധനവ് വരുത്താൻ തീരുമാനിച്ചതും ഘട്ടം 3A-യുടെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) വ്യത്യസ്തമായ നിരക്ക് പരിഷ്കരണ സംവിധാനം പ്രവചിച്ചതിന് ശേഷം പുതിയ പരിശോധനയ്ക്ക് വിധേയമായി.2025ലെ നിരക്ക് പരിഷ്കരണത്തിന് ശേഷം ആരംഭിച്ച നിരക്ക് സമ്പ്രദായത്തില്‍ നിന്ന് നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. നമ്മ മെട്രോയുടെ ആദ്യ നിരക്ക് നിർണയ കമ്മിറ്റി (എഫ്എഫ്സി) അതിന്റെ ശുപാർശകള്‍ സമർപ്പിച്ചശേഷം സ്വീകരിച്ച സംവിധാനത്തില്‍ നിന്ന് ഡിപിആറില്‍ അനുമാനിച്ചിരിക്കുന്ന നിരക്ക് വർധന വ്യത്യാസപ്പെട്ടിരിക്കുന്നു.ഇവ 2002ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ട് പ്രകാരം ബാധകമാണ്.പുനരുദ്ധരിച്ച ഡിപിആർ അനുസരിച്ച് ഓരോ മൂന്ന് വർഷത്തിലും നിരക്കുകള്‍ 12 ശതമാനം വർധിക്കും.
ഈ അനുമാനത്തെ അടിസ്ഥാനമാക്കി ഘട്ടം 3A പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2033 ആകുമ്പോഴേക്കും ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയില്‍ നിന്ന് 14 രൂപയായും പരമാവധി നിരക്ക് 90 രൂപയില്‍ നിന്ന് 126 രൂപയായും വർധിക്കും.നമ്മ മെട്രോയുടെ ആദ്യ എഫ്എഫ്സി അതിന്റെ ശുപാർശകള്‍ സമർപ്പിച്ചശേഷം സ്വീകരിച്ച സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഡിപിആറില്‍ കണക്കാക്കിയിരിക്കുന്ന നിരക്ക് വർധനവ് 2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ട് പ്രകാരം ഇവ ബാധകമാണ്. 2025 ഫെബ്രുവരിയില്‍ ബിഎംആർസിഎല്‍ ഡിസ്കൗണ്ടുകള്‍ക്ക് മുൻപ് ശരാശരി 51.55 ശതമാനം നിരക്കുകളും ഡിസ്കൗണ്ടുകള്‍ക്ക് ശേഷം 46.39 ശതമാനം നിരക്കുകളും വർധിപ്പിച്ചു. ഇതോടെ ബെംഗളൂരു മെട്രോയെ രാജ്യത്തെ ഏറ്റവും ചെലവേറിയ ഒന്നാക്കി മാറ്റി.