ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളും ജലസംഭരണികളും സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.സാങ്കേതിക വിദഗ്ധർക്കും എഞ്ചിനീയർമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജലസംഭരണികൾക്ക് സമീപം വിനോദസഞ്ചാരികളെ അനുവദിക്കരുതെന്ന് ഇതിനകം എല്ലാ അണക്കെട്ട് അധികാരികൾക്കും പോലീസിനും സുരക്ഷാ ജീവനക്കാർക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പവർ സ്റ്റേഷനുകളിലും ജലസംഭരണികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെപിസിഎൽ) അറിയിച്ചു.സംസ്ഥാന പോലീസുമായി ഏകോപിപ്പിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് സമഗ്രമായ സുരക്ഷാ നടപടികൾ നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷയിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്ന് കെപിസിഎൽ മുന്നറിയിപ്പ് നൽകി.
പ്രധാന ജലസംഭരണികളുടെയും പവർ സ്റ്റേഷനുകളുടെയും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പോലീസ് വകുപ്പുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. ജലസംഭരണികളിലേക്കും പവർഹൗസുകളിലേക്കും എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ വിദ്യാഭ്യാസ സന്ദർശനങ്ങൾ, ടൂറുകൾ എന്നിവയുൾപ്പെടെ നിയന്ത്രിച്ചിട്ടുണ്ട്
നോ’ പറഞ്ഞാല്‍ ‘നോ’ തന്നെയാണ്; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എല്ലാക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈക്കോടതി
ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്ബ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്നും മുമ്ബ് ബന്ധമുണ്ടായിരുന്ന ഒരാള്‍ ലൈംഗിക ബന്ധത്തില്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണെന്നും ബോംബെ ഹൈക്കോടതി.ജസ്റ്റിസുമാരായ നിതില്‍ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിലയിരുത്തല്‍.‘ഒരു സ്ത്രീ ‘നോ’ എന്ന് പറഞ്ഞാല്‍ ‘നോ’ എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. അതില്‍ അവ്യക്തതയില്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്,’ 2014-ല്‍ ചന്ദ്രപൂരില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചു.
കൂട്ടബലാത്സംഗം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വസീം ഖാന്‍, ഷെയ്ഖ് കാദിര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.പ്രതികളുടെ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച കോടതി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇരുവര്‍ക്കും സന്തോഷം നല്‍കിയേക്കാമെന്നും എന്നാല്‍ സമ്മതമില്ലാതെയാണെങ്കില്‍ അത് അവരുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണെന്നും നിരീക്ഷിച്ചു.
സമൂഹത്തിലെ ഏറ്റവും ധാര്‍മ്മികമായും ശാരീരികമായും അപലപനീയമായ കുറ്റകൃത്യമാണ് ബലാത്സംഗം, കാരണം അത് ഇരയുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണ്. ബലാത്സംഗം ഒരു സ്ത്രീയുടെ ജീവിതത്തെ ബാധിക്കും. ഒരു വശത്ത് ലൈംഗിക ബന്ധം സ്ത്രീ ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്ക് ആനന്ദം നല്‍കുന്നു, എന്നാല്‍ സ്ത്രീയുടെ സമ്മതമില്ലാതെയാണ് അത് ചെയ്യുന്നതെങ്കില്‍, അത് അവളുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണ്.’ കോടതി പറഞ്ഞു.