ബെംഗളൂരു : ഭിന്നശേഷിക്കാരുടെ ക്ഷേമംഉറപ്പാക്കാൻ കർണാടകത്തിൽ പ്രത്യേക സെൻസസ് നടത്തിയേക്കും. സെൻസസിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഈ വിഭാഗത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ സഹായിക്കും.രാജ്യത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാർക്ക് മാത്രമായി സെൻസസ് വരുന്നത്. സെൻസസ് ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി ആക്‌ട് കമ്മിഷണർ ദാസ് സൂര്യവംശി പറഞ്ഞു
ചില്ലറയുണ്ടോയെന്ന് ചോദ്യം, പണം വേണ്ടെന്ന് ഓട്ടോഡ്രൈവര്‍; സ്നേഹസമ്മാനമായി 2000 രൂപ നല്‍കി ടൂറിസ്റ്റ് വനിത
യാത്രക്കാരിയായ വിദേശ വനിതയും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.യാത്രാക്കൂലി വാങ്ങാൻ തയ്യാറാകാത്ത ഡ്രൈവറെ കുറിച്ചാണ് ടാര ഇൻഗ്രാം എന്ന യുവതി ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ഡല്‍ഹിയിലാണ് സംഭവം.യാത്രയ്ക്ക് ശേഷം, ഓട്ടോ ഡ്രൈവറോട് ചില്ലറ ഉണ്ടോയെന്ന് യുവതി ചോദിക്കുന്നു. എന്നാല്‍ യാത്രാക്കൂലി വാങ്ങാൻ തയ്യാറാകാഞ്ഞ അദ്ദേഹം, ‘കോയി ബാത് നഹി, ജായിയേ ആപ്’ (കുഴപ്പമില്ല, നിങ്ങള്‍ പൊയ്ക്കോളൂ) എന്ന് ഹിന്ദിയില്‍ മറുപടി പറഞ്ഞു.
തുടർന്ന് ‘ഡോണ്ട് വറി’ (കുഴപ്പമില്ല) എന്ന് ഇംഗ്ലീഷിലും അദ്ദേഹം പറയുന്നുണ്ട്. ഡ്രൈവറുടെ പ്രവൃത്തിയില്‍ അത്ഭുതപ്പെട്ട യുവതി, ‘നിങ്ങള്‍ക്ക് ഉറപ്പാണോ’ എന്നു ചോദിക്കുന്നു. ഈ സമയം അതുവഴിവന്ന ഒരു വഴിയാത്രക്കാരൻ ഇരുവരുടേയും സംഭാഷണം കേട്ട് ഇടപെടുകയും, ‘അതെ മാഡം അദ്ദേഹത്തിന് പണം വേണ്ട’ എന്ന് പറയുകയും ചെയ്യുന്നുണ്ട്.ഡ്രൈവറുടെ ദയയും സത്യസന്ധതയും തന്നെ ആഴത്തില്‍ സ്പർശിച്ചുവെന്നും തൻ്റെ സംസാരം ഓട്ടോ ഡ്രൈവർക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്നും യുവതി പിന്നീട് വഴിയാത്രക്കാരനായ വ്യക്തിയോട് അഭ്യർഥിക്കുന്നതും വീഡിയോയില്‍ കാണാം.
ഉദാരമായ എന്തെങ്കിലും ഡ്രൈവർക്കായി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും 2000 രൂപ തനിക്ക് അദ്ദേഹത്തിന് നല്‍കണമെന്നും അവർ പറയുന്നു.തുടർന്ന്, യുവതി സമ്മാനിച്ച പണം ഡ്രൈവർ സന്തോഷത്തോടെ വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ‘നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടട്ടേ’ എന്ന്യുവതി അദ്ദേഹത്തോട് പറയുന്നതും തനിക്ക് നാല് കുട്ടികളുണ്ടെന്ന് ഡ്രൈവർ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് 221000-ല്‍ അധികം ലൈക്കുകളും 20 ലക്ഷത്തിലധികം വ്യൂസുമാണ് ഇതിനോടകം ലഭിച്ചത്.