ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ പിക്കപ്പ് വാഹനത്തിന് തീപിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിനിടെയാണ് സംഭാവമുണ്ടായത്. ഇതോടെ ഫ്ലൈഓവറിൽ ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുന്ന റൂട്ടിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ നിരവധി യാത്രക്കാർ ഫ്ലൈഓവറിൽ കുടുങ്ങി.തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ട്രാഫിക് പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും പിക്കപ്പ് പൂർണമായും കത്തിനശിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ഫയർ ഫോഴ്സ് തീയണച്ചത്. പിന്നീട് പോലീസ് റോഡിൽ നിന്ന് വാഹനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്. തുടർന്ന് വാഹനഗതാഗതം ഫ്ലൈഓവറിൽ പുനസ്ഥാപിച്ചു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.
പാക് അതിര്‍ത്തിയില്‍ കുടുങ്ങി നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം
മലയാള സിനിമാപ്രവർത്തകരുടെ സംഘം പാകിസ്ഥാൻ അതിർത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. പാക് അതിർത്തിയായ ജയ്സല്‍മറിലാണ് 150 പേരടങ്ങുന്ന സംഘം കുടുങ്ങിക്കിടക്കുന്നത്.മലയാളത്തിലെ ആദ്യ വാമ്ബയര്‍ ആക്ഷന്‍ മൂവിയായ ‘ഹാഫ് എന്ന് ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയവരാണ് കുടുങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്,നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാർഗം വഴി പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇവർ.രാജസ്ഥാനിലെ ജയ്സാല്‍മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കാൻ തീരുമാനിച്ചത്.
എന്നാല്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചു. ഇവിടെ 90 ദിവസത്തെ ഷൂട്ടിങ് തീരുമാനിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച് വരുകയാണെന്ന് നടി ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ പറയുന്നു. സേനയുടെ ആദ്യം കരുതിയത്. പിന്നിട്ടാണ് ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് നായിക.
സുധീഷ്, മണികണ്ഠന്‍ , ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.അതേസമയം സംഘർഷമേഖലയില്‍ കുടുങ്ങികിടക്കുന്നവർക്കായി സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു. സംഘർഷമേഖലയില്‍ മലയാളികള്‍ക്ക് സഹായത്തിനായി സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഇവിടങ്ങളില്‍ വിദ്യർത്ഥികളും വിനോദസഞ്ചാരികളും അടങ്ങം നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.