ബംഗളൂരു: ആറുമാസത്തിനിടെ നായ്ക്കളുടെ കടിയുമായി ബന്ധപ്പെട്ട് മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത് 9000ത്തിലേറെ കേസുകള്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൈസൂരുവില്‍ മാത്രം 9428 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടിയേറ്റവരില്‍ 1763 പേര് ഒരു വയസ്സിനും 12 വയസ്സിനുമിടയിലുള്ളവരാണ്.
840 പേര് 13 വയസ്സിനും 18 വയസ്സിനുമിടയിലുള്ള കൗമാരക്കാരും 6825 പേർ മുതിര്‍ന്നവരുമാണ്. 114 പേര് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയപ്പോൾ ബാക്കിയുള്ളവർ സർക്കാർ ആശുപത്രികളിലും ചികിത്സ തേടി.കടിയേറ്റവരെല്ലാം കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. റാബീസ് രോഗം മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെയാണ്. മൃഗങ്ങളുടെ കടി, പോറലുകള്‍, നക്കൽ എന്നിവയിലൂടെ മനുഷ്യശരീരത്തിലെ മുറിവുകളിലേക്ക് ഉമിനീര് എത്തുകയും അതുവഴി അണുബാധ ഉണ്ടാവുകയുമാണ് ചെയ്യുന്നതെന്ന് മൈസൂരു ജില്ല ആരോഗ്യ ഓഫിസര്‍ ഡോ. പി.സി. കുമാരസ്വാമി പറഞ്ഞു.
പേപ്പട്ടിയുടെ കടിയിലൂടെയുള്ള അണുബാധ സാധാരണ നായ്ക്കളുടെ കടിയിലൂടെയുണ്ടാകുന്ന അണുബാധയേക്കാൾ 97 ശതമാനം കൂടുതലാണ്. ആഴത്തിലുള്ള മുറിവ്, കടി എന്നിവ മുഖത്തോ നെഞ്ചിലോ ഏല്ക്കുകയാണെങ്കില് അപകട സാധ്യത കൂടും. നായ്ക്കളുടെ കടിയേറ്റ ഉടനെ മുറിവ് നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക, ആന്റി റാബിസ് വാക്സിന് (എ.ആര്.വി) എടുക്കുക എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ അണുബാധ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
നായ്ക്കളുടെ കടിയേറ്റവര്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സ നടപടികള്‍, അപകട സാധ്യതകള്‍, പരിചരണം എന്നിവയെക്കുറിച്ചുള്ള ബോധ വത്കരണം, വീടുകള്‍ തോറും ലഘു ലേഖകള്‍ വിതരണം തുടങ്ങി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.നായ്ക്കളുടെ കടിയേറ്റാല്‍ കടിയേറ്റ ഭാഗം ഉടന്‍തന്നെ ഒഴുകുന്ന വെള്ളത്തില്‍ 10 മിനിറ്റ് നേരം സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകുകയും സ്പിരിറ്റ് അല്ലെങ്കില്‍ അയഡിന്‍ പോലുള്ള ആന്റി സെപ്റ്റിക് ഉപയോഗിച്ച് അണുമുക്തമാക്കുകയും വേണം.
കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!
കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേക്കും മുകളിലേക്കും എണ്ണാന്‍ അറിയുന്നവര്‍ 72% മാത്രം.ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 67 ശതമാനം പേര്‍ക്ക് . ഒമ്ബതാം ക്ലാസില്‍ ശതമാനം കൃത്യമായി പ്രയോഗിക്കാന്‍ അറിയാവുന്നത് 31 ശതമാനം പേര്‍ക്ക് മാത്രമെന്നും എന്‍സിഇആര്‍ടിയുടെ കീഴിലുള്ള പരഖിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ സര്‍വ്വേക്ഷണ്‍ സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 74229 സ്കൂളുകളിലെ മൂന്ന്, ആറ്, ഒമ്ബത് ക്ലാസുകളിലെ 21.15 ലക്ഷം വിദ്യാര്‍ഥികളിലാണ് സര്‍വേയുടെ ഭാഗമായത്.
കേരളത്തിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി പ്രതിഭാസങ്ങളെ കുറിച്ച് അറിവുളളത് 46% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ശരാശരിയെടുത്താല്‍ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേക്കും താഴേക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. ആറാം ക്ലാസിലെ കുട്ടികളില്‍ പത്ത് വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% പേര്‍ക്കും ഒമ്ബതാക്ലാസില് ശതമാനം ഉപയോഗിക്കാന്‍ അറിയുന്നത് 28% പേര്‍ക്കും മാത്രമാണ്.