Home തിരഞ്ഞെടുത്ത വാർത്തകൾ ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫര്‍ ലക്സണും

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫര്‍ ലക്സണും

by admin

ദില്ലി : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്ബത്തിക-തന്ത്രപ്രധാന ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി.തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 മാർച്ചില്‍ പ്രധാനമന്ത്രി ലക്സണിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് കരാർ സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചത്. വെറും ഒൻപത് മാസത്തിനുള്ളില്‍ ചർച്ചകള്‍ പൂർത്തിയാക്കി കരാറിലെത്താൻ സാധിച്ചത് ഇരു രാജ്യങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ കരാർ സഹായിക്കും. അടുത്ത 15 വർഷത്തിനുള്ളില്‍ ന്യൂസിലൻഡില്‍ നിന്ന് ഇന്ത്യയിലേക്ക് 20 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ കരാർ ലക്ഷ്യമിടുന്നു. ന്യൂസിലൻഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യും. നിലവില്‍ 1.1 ബില്യണ്‍ ഡോളറുള്ള ന്യൂസിലൻഡ് കയറ്റുമതി വരും ദശകങ്ങളില്‍ പ്രതിവർഷം 1.3 ബില്യണ്‍ ഡോളറായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.വിപുലമായ അവസരങ്ങള്‍ഈ കരാർ കേവലം വ്യാപാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഇത് കൊണ്ടുവരുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിപണികളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിലൂടെ കർഷകർക്കും ഇടത്തരം സംരംഭകർക്കും വലിയ ഗുണം ലഭിക്കും. വിദ്യാർത്ഥികള്‍ക്കും സംരംഭകർക്കും യുവാക്കള്‍ക്കും പുതിയ തൊഴില്‍-പഠന അവസരങ്ങള്‍ തുറക്കപ്പെടും. സാമ്ബത്തിക ഇടപാടുകള്‍ക്കൊപ്പം പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ കരാറില്‍ തീരുമാനമായിട്ടുണ്ട്.ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാർ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരു നേതാക്കളും നിരന്തരം ബന്ധം പുലർത്താൻ ധാരണയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി ലക്സണ്‍ ഈ നേട്ടത്തെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങള്‍ നീക്കുന്നത് ന്യൂസിലൻഡിന്റെ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് രാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ കരാർ, ഏഷ്യ-പസഫിക് മേഖലയിലെ സാമ്ബത്തിക സുസ്ഥിരതയ്ക്കും വലിയ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group