ബെംഗളൂരു: വിശ്വേശരയ്യ ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. കാമ്പസുകളിൽ ലഹരിമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കോളേജ് ക്യാമ്പുകളിലെ എല്ലാ പ്രധാനയിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിടിയു രജിസ്ട്രാർ കോളേജുകൾക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 203 എൻജിനിയറിങ് കോളേജുകൾ വിടിയുവിന് കീഴിലാണ്. കോളേജുകളിൽ ലഹരി ഉപയോഗം, റാഗിങ്, ലൈംഗികാതിക്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം കോളേജുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്. കാമ്പസിൽ ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വിമാനം പറത്താൻ യോഗ്യതയില്ല, ചെരുപ്പ് തുന്നാൻ പോകൂ’; ജാതി അധിക്ഷേപം, ഇൻഡിഗോ ഉദ്യോഗസ്ഥരുടെ പേരില്‍ കേസ്
ദളിത് വിഭാഗത്തില്‍പ്പെട്ട ഇൻഡിഗോ പൈലറ്റിനെ മുതിർന്ന ഉദ്യോഗസ്ഥർ ജാതിപറഞ്ഞ് അധിക്ഷേപിച്ചതായി കേസ്.35-കാരനായ ട്രെയിനി പൈലറ്റ് നല്‍കിയ പരാതിയില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരായ തപസ് ഡേ, മനിഷ് സാഹ്നി, ക്യാപ്റ്റൻ രാഹുല്‍ പാട്ടീല്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.വിമാനം പറത്താൻ യോഗ്യനല്ലെന്നും ചെരുപ്പുതുന്നാൻ പൊയ്ക്കൊള്ളാനും പറഞ്ഞെന്നാണ് പരാതി. വാച്ച്‌മാനായി ജോലിചെയ്യാൻപോലും കൊള്ളില്ലെന്നും അധിക്ഷേപിച്ചു.
ഏപ്രില്‍ 28-ന് ഇൻഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തെ ഓഫീസില്‍നടന്ന ഒരു യോഗത്തിനിടെയാണ് അധിക്ഷേപത്തിന് ഇരയായതെന്നും പറയുന്നു.യോഗത്തിനിടെ അരമണിക്കൂറോളം അധിക്ഷേപം തുടർന്നതായും പറഞ്ഞു. പിന്നീട് ആവർത്തിച്ച് പീഡിപ്പിച്ചെന്നും അന്യായമായി ശമ്ബളം വെട്ടിക്കുറച്ചെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ബെംഗളൂരു പോലീസ് ഗുരുഗ്രാമിലെ പോലീസിന് കൈമാറി. പട്ടികവിഭാഗങ്ങള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.ജീവനക്കാരൻ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ ഇൻഡിഗോ, ജോലിസ്ഥലത്തെ വിവേചനവും അസഹിഷ്ണുതയും ഒരുതരത്തിലും പിന്തുണക്കില്ലെന്നും വ്യക്തമാക്കി. കമ്ബനിയുടെ സത്പേരിനെ ബാധിക്കുന്ന എല്ലാ വാദങ്ങളെയും നിയമനടപടിയിലൂടെ നേരിടുമെന്നും അറിയിച്ചു