ബെംഗളൂരു : സംസ്ഥാനത്ത് കൂടുതലിടങ്ങളിലേക്ക് ഐടി വ്യവസായം വ്യാപിപ്പിക്കാനുതകുന്ന പുതിയ ഐടി നയം അടുത്തമാസം പുറത്തിറക്കും.ഐടി നഗരമെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിന് പുറത്തേക്കും ഐടി മേഖലയെ വളർത്തുകയാകും നയത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഐടി അനുബന്ധസേവനങ്ങൾക്ക് പ്രധാന്യം നൽകുന്ന 2020-25 നയത്തിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് പുതിയ നയത്തിന് രൂപം നൽകുന്നത്.
മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി നഗരങ്ങളിലേക്കും ഐടി വ്യവസായം വ്യാപിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്ത്. രണ്ടാം നിര, മൂന്ന് നിര നഗരങ്ങളിലേക്ക് ഐടി അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച ചർച്ചകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പുതിയ നഗരങ്ങളെ ഐടി കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ തന്നെ മുൻകൈയെടുത്ത് അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിർമിത ബുദ്ധി (എഐ)അടക്കമുള്ള മേഖലയിൽ ശ്രദ്ധ ചെലുത്തുന്നതിനുള്ള നിർദേശങ്ങളും ഐടി നയത്തിലുണ്ടാകും.എഐ കേന്ദ്രത്തിന് ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ 200 കോടി മാറ്റിവെച്ചിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ലക്ഷ്യങ്ങളാകും പുതിയ നയത്തിൽ ഉൾപ്പെടുത്തുക. നയത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. സെക്രട്ടറി തലത്തിലുള്ള ചർച്ചകൾക്ക് ശേഷം മന്ത്രിസഭാ തലത്തിൽ നയം പരിഗണിക്കും. അതിന് ശേഷമായിരിക്കും നയത്തിന് അന്തിമരൂപമാകുക. ജൂലായിൽ നടക്കുന്ന ജില്ലാ പഞ്ചായത്ത് സിഇഒമാരുടെ സമ്മേളനത്തിന് മുൻപ്ഇതിനുള്ള നടപടികൾ പൂർത്തിയാകും.
കില്ലര്‍ ബാഗ്’: ട്രെയിൻ ദുരന്തത്തിന് കാരണമായത് എന്തെന്ന് ദൃക്സാക്ഷി
താനെ ജില്ലയിലെ മുമ്ബ്രയ്ക്ക് സമീപം തിങ്കളാഴ്ച്ച നടന്ന ട്രെയിൻ അപകടത്തില്‍ നാല് പേർ മരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, കടന്നുപോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരൻ ധരിച്ചിരുന്ന ബാഗ് ഫുട്ബോർഡില് തൂങ്ങിക്കിടക്കുന്നവരിലേക്ക് ഇടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷിയും സഹയാത്രികനും പറഞ്ഞു.താനെ ജില്ലയിലെ ഉല്ലാസ്നഗർ സ്വദേശിയായ ദീപക് ഷിർസാത്തിന് തൻ്റെ സുഹൃത്ത് കേതൻ സരോജ് (23) എന്നയാളെ നഷ്ടപ്പെട്ടു.
ട്രെയിനുകളിലൊന്ന് കസറയിലേക്കും മറ്റൊന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുംബൈയിലേക്കും പോവുകയായിരുന്നു.ഇരയായ സരോജിനൊപ്പം യാത്ര ചെയ്ത പ്രതിദിന യാത്രക്കാരനായ ഷിർസാത്ത് പറയുന്നതനുസരിച്ച്, ഇരുവരും ഷഹാദില്‍ നിന്ന് രാവിലെ 8:30 ന് പതിവ് ലോക്കല്‍ ട്രെയിനില്‍ കയറിയിരുന്നു. ഉല്ലാസ്നഗർ നിവാസികളും സഹപ്രവർത്തകരുമായ ഇരുവരും നവി മുംബൈയിലെ ഐറോളിയിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു, വർഷങ്ങളായി അവർ പിന്തുടരുന്ന ഒരു പതിവ്.