രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വർധന. കർണാടകയില്‍ 9 മാസം പ്രായമായ കുഞ്ഞിനടക്കം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് സർക്കാർ പുതുക്കിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജെഎൻ-1 എന്ന പുതിയ കൊവിഡ് വേരിയൻ്റാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്.ഈ മാസം മാത്രം കർണാടകയില്‍ 33 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരിയില്‍ മൂന്ന് കേസുകളും ഫെബ്രുവരിയില്‍ ഒരു കേസുമായിരുന്നു റിപ്പോർട്ട് ചെയ്തത്. മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ മൂന്ന് കേസുകള്‍ വീതം.
മെയ് മാസത്തില്‍ ഇതുവരെ 9 മാസം പ്രായമായ കുഞ്ഞിനടക്കം കർണാടകയില്‍ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോസ്കൊടെ സ്വദേശിയായ കുട്ടിയെ ആദ്യം സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോള്‍ വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്താകെ ഇപ്പോള്‍ ആക്ടീവായ 19 കേസുകളുണ്ട്.കൊവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വർധിക്കുന്നതിനാല്‍ മുൻകരുതലുകള്‍ എടുക്കണമെന്ന് ആന്ധ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി. പ്രാർത്ഥനായോഗങ്ങള്‍, സാമൂഹ്യ കൂടിച്ചേരലുകള്‍, പൊതുപരിപാടികള്‍ എന്നിവയൊക്കെ ഒഴിവാക്കണം. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻ്റുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ കൊവിഡ് ബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണം. 60 വയസിന് മുകളിലുള്ളവരും ഗർഭിണികളും വീടിനുള്ളില്‍ തന്നെ കഴിയണം എന്നും അധികൃതർ നിർദ്ദേശിച്ചു.വ്യക്തിപരമായ മറ്റ് ശുചിത്വത്തിലും ശ്രദ്ധയുണ്ടാവണം.
കൃത്യമായ ഇടവേളകളില്‍ കൈകഴുകുകയും മുഖം തൊടുന്നത് ഒഴിവാക്കുകയും വേണം. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മുഖം മറയ്ക്കണം. ഹൈ റിസ്ക് ഇടങ്ങളില്‍ ഫേസ് മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവർ എത്രയും വേഗം ടെസ്റ്റിംഗിന് വിധേയരാവണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.