ബംഗളൂരു: ദക്ഷിണ പശ്ചിമ റെയില്‍വേക്ക് കീഴിലുള്ള ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജനുവരി ഒന്ന് മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍വരും.കേരളത്തിലേക്കുള്ള ട്രെയിനുകളിലെ പുതുക്കിയ സമയക്രമം (ബ്രാക്കറ്റില്‍ പഴയ സമയം): മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് (16315): കെ.എസ്.ആർ ബംഗളൂരു – 4.50 (4.50), കന്റോണ്‍മെന്റ് – 4.52 (5.02), കെ.ആർ പുരം – 5.05 (5.15), വൈറ്റ്ഫീല്‍ഡ് – 5.15 (5.25), ബംഗാരപ്പേട്ട് – 5.52 (6.05), കുപ്പം – 6.22 (6.36). കൊച്ചുവേളി – മൈസൂരു എക്സ്പ്രസ് (16316) : ബംഗാരപ്പേട്ട് – 6.20 (6.23), വൈറ്റ്ഫീല്‍ഡ് – 6.58 (7.04), കെ.ആർ പുരം – 7.10 (7.15), കന്റോണ്‍മെന്റ് – 7.28 (7.44), കെ.എസ്.ആർ ബംഗളൂരു – 8.20 (8.15). കൊച്ചുവേളി – ഹുബ്ബള്ളി വീക്ക്ലി എക്സ്പ്രസ് (12778) 10 മിനിറ്റ് നേരത്തേ ബയ്യപ്പനഹള്ളിയിലെത്തും.
എറണാകുളം – കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി ഇനി മുതല്‍ രാത്രി 9 നാണ് കെ.എസ്.ആർ സ്റ്റേഷനിലെത്തുക. കൊച്ചുവേളി – യശ്വന്ത്പൂർ എക്സ്പ്രസ് (22678) 15 മിനിറ്റ് വൈകി 4.45 നായിരിക്കും യശ്വന്ത്പൂരിലെത്തുക. ഇതേ ട്രെയിനിന്റെ നമ്ബർ 22678 എന്നതില്‍നിന്ന് 16562 എന്നതിലേക്ക് മാറും. കൂടാതെ വിവിധയിടങ്ങളിലേക്കുള്ള മറ്റു പല ട്രെയിനുകളുടെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്. അതോടൊപ്പം വിവിധ മെമു ട്രെയിനുകളുടെ സമയക്രമത്തിലും ട്രെയിൻ നമ്ബറിലും മാറ്റം വരുമെന്നും യാത്രക്കാർ യാത്രക്ക് മുമ്ബായി പരിശോധിക്കണമെന്നും റെയില്‍വേ അറിയിച്ചു.
18വര്‍ഷത്തിനുശേഷം അമ്മയ്ക്ക് രണ്ടാംവിവാഹം നടത്തിക്കൊടുത്ത് മകന്‍ ;
തന്നെ വളര്‍ത്തിവലുതാക്കാന്‍വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്ക് മുതിര്‍ന്നപ്പോള്‍ മകന്റെ സ്നേഹകരുതല്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ മകനെക്കുറിച്ചാണ്.പ്രണയത്തിനും പുതുജീവിതത്തിനും വേണ്ടിയുള്ള രണ്ടാമത്തെ അവസരം സ്വീകരിക്കാന്‍ തന്റെ അമ്മയെ ശക്തമായി പിന്തുണച്ചതിന് ഈ യുവാവ് ഇന്റര്‍നെറ്റില്‍ പ്രശംസ നേടുന്നു.അമ്മയുടെ വിവാഹത്തില്‍ നിന്നുള്ളത് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയില്‍, അബ്ദുള്‍ അഹദ് തന്റെ അമ്മയോടൊപ്പമുള്ള വിലയേറിയ നിമിഷങ്ങള്‍ വ്യക്തമാക്കി.”കഴിഞ്ഞ 18 വര്‍ഷമായി അമ്മ അവരുടെ ജീവിതം മുഴുവന്‍ ഞങ്ങള്‍ക്കായി ത്യജിച്ചു.”
ഒടുവില്‍, അവര്‍ സ്വന്തമായി സമാധാനപരമായ ഒരു ജീവിതത്തിന് അര്‍ഹയാണെന്ന് എനിക്ക് തോന്നി. 18 വര്‍ഷത്തിന് ശേഷം പ്രണയത്തിലേക്കും ജീവിതത്തിലേക്കും ഒരു രണ്ടാം അവസരം നേടാന്‍ ഞാന്‍ എന്റെ അമ്മയെ പിന്തുണച്ചു. അവര്‍ക്ക് ഒരു പ്രത്യേക ജീവിതം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഒരു മകനെന്ന നിലയില്‍, ശരിയായ ഒരു കാര്യം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു.” അബ്ദുള്‍ വീഡിയോയില്‍ വിശദീകരിച്ചു. ‘നിക്കാഹ് ചടങ്ങിന്റെ ഒരു നേര്‍ക്കാഴ്ചയോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഒരു ഫോളോ-അപ്പ് പോസ്റ്റില്‍, ചടങ്ങില്‍ നിന്നുള്ള ഒരു ഫോട്ടോ ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം അബ്ദുള്‍ പങ്കിട്ടു.
മടികൊണ്ട് എന്റെ അമ്മയുടെ വിവാഹവാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ ദിവസങ്ങളെടുത്തു, പക്ഷേ നിങ്ങള്‍ എല്ലാവരും കാണിച്ച സ്നേഹവും പിന്തുണയും ശരിക്കും അതിശയകരമാണ്.” അദ്ദേഹം എഴുതി. നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുടെ തീരുമാനത്തെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തതെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും നിങ്ങളോട് നന്ദിയുള്ളവരാണ്.