എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി റെഗുലർ വിഭാഗത്തില്‍ 4,27,020 വിദ്യാർഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്‌എസ്‌എല്‍സി വിജയ ശതമാനം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു.0.19 ശതമാനം കുറവ് ഈ വർഷമുണ്ടായിട്ടുണ്ട്.മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേർക്കാണ്.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.
വിജയം കൂടുതല്‍ കണ്ണൂരില്‍(99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത് (98.59 ശതമാനം).വാർത്താസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.ഇക്കൊല്ലം വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എല്‍.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
തുന്നിക്കെട്ടിയ മുറിവില്‍ അസഹനീയ വേദന, സ്കാനിങ്ങില്‍ ഉറുമ്ബുകള്‍; റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ്
താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ മുറിവിനുള്ളില്‍ ഉറുമ്ബിനെ കണ്ടെത്തിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി.സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. റാന്നി ബ്ലോക്ക്പടി സ്വദേശി സുനില്‍ എബ്രഹാമിന്റെ മുറിവിലാണ് ഉറുമ്ബ് കണ്ടത്.കഴിഞ്ഞ മാർച്ച് അവസാനമായിരുന്നു സംഭവം. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീണു നെറ്റിയില്‍ പരിക്കേറ്റാണ് സുനില്‍ മാർച്ച് 31 രാത്രി ഏഴോടെ ആശുപത്രിയിലെത്തിയത്.
മുറിവില്‍ അഞ്ച് തുന്നലുകള്‍ ഇട്ട ശേഷം സി.ടി. സ്കാനെടുക്കുവാൻ റാന്നി താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അയച്ചിരുന്നു. യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങില്‍ ഉറുമ്ബുകളെ കണ്ടെത്തി.ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാർ തുന്നല്‍ ഇളക്കി ഉറുമ്ബുകളെ നീക്കിയ ശേഷം വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു. റാന്നി താലൂക്ക് ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചതോടെ വിഷയം വിവാദമായി.
ഇതേതുടർന്ന് ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് വിഷയത്തില്‍ ഇടപെട്ട് റാന്നി താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്.