Home Featured ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ

by admin

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള രണ്ട് തീവണ്ടികളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.എക്സ്പ്രസ് തീവണ്ടികളുടെ പരമ്പരാഗത റേക്കുകൾക്കുപകരം മെച്ചപ്പെട്ടസുരക്ഷയും യാത്രാസുഖവും വാഗ്ദാനംചെയ്യുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) കോച്ചുകൾ ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് തീവണ്ടികളിലാണ് അനുവദിച്ചത്.ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ വണ്ടികളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ യാഥാർഥ്യമാകും.

ഈ രണ്ട് വണ്ടികൾക്കുപുറമേ എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്‌സ്പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (16511) എന്നീവണ്ടികളിലും പുതിയകോച്ചുകൾ അനുവദിക്കും. നിലവിലുള്ള 22 കോച്ചിനുപകരം 20 എൽഎച്ച്ബി കോച്ചാണ് പുതിയതീവണ്ടികൾക്കുണ്ടാവുക.

ഒരു ഫസ്റ്റ്ക്ലാസ് എസി, രണ്ട് എസി ടൂ ടിയർ, നാല് എസി ത്രീ ടിയർ, ഏഴ് സ്ലീപ്പർക്ലാസ്, നാല് ജനറൽ സെക്കൻഡ്ക്ലാസ്, രണ്ട് ലഗേജ് കം ജനറേറ്റർ കാർ എന്നിവയായിരിക്കും ഇവ.ജർമൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള എൽഎച്ച്ബി കോച്ചുകളിൽ ഒട്ടേറെ സുരക്ഷാസംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീവണ്ടി പാളംതെറ്റിയാൽ ഒരുകോച്ച് മറ്റൊന്നിനുമുകളിൽ മറിഞ്ഞുവീഴുന്നത് തടയുന്നു. സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ട് നിർമിച്ച എൽഎച്ച്ബി കോച്ചുകൾക്ക് സുരക്ഷാപരമായ ഒട്ടേറെ സവിശേഷതകളുണ്ട്.

ആപ്പിളിന്റെ വരെ വ്യാജൻ! തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ കടകളില്‍ റെയ്ഡ്; മൂന്ന് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം തകരപ്പറമ്ബില്‍ വ്യാജ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നുവെന്ന പരാതിയെത്തുടർന്ന് മൂന്ന് രാജസ്ഥാൻ സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വഞ്ചിയൂർ പൊലീസ് കടയുടമകള്‍ക്കെതിരെ കേസെടുത്തത്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണുകളുടെ വ്യാജ ഫോണുകളും സ്പെയർ പാർട്സുകളും പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തു.

രാജസ്ഥാൻ സ്വദേശികളായ ഛോഗാ റാം (35), വിക്രം കുമാർ (25), ഭഗവാൻ റാം (20) എന്നിവർക്കെതിരെയാണ് കേസെടുത്തത്. 1957 ലെ പകർപ്പവകാശ നിയമത്തിലെ (ഭേദഗതി-2012) സെക്ഷൻ 63 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേസെടുത്ത ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. വിവിധ മൊബൈല്‍ കമ്ബനികളുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി തകരപ്പറമ്ബില്‍ വ്യാജ ഫോണുകള്‍ വില്‍ക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതികളിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം തങ്ങള്‍ നിരപരാധികളാണെന്നും മൊബൈല്‍ ഫോണുകളുടെ സ്പെയർ പാർട്സ് മോഷ്ടിച്ചിട്ടില്ലെന്നും മുംബൈയിലെ മാർക്കറ്റില്‍ നിന്ന് മൊത്തവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതാണെന്നും വിതരണക്കാരന്റെ വിവരങ്ങള്‍ നല്‍കാൻ തയ്യാറാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എല്ലാ മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group