ശിവമോഗ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്‍റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാർഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി.ബുധനാഴ്ച സി.ഇ.ടി എഴുതാൻ സെന്‍ററിലേക്ക് പ്രവേശിക്കുമ്ബോഴാണ് വിദ്യാർഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാർ ബലമായി അഴിപ്പിച്ചത്.പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാർ ഊരിമാറ്റിയ സംഭവം ബ്രാഹ്മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്‌ഡെയെ കണ്ട മുൻ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ‘ജനിവര’ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്ന് വിദ്യാർഥികളില്‍ ഒരാള്‍ എതിർത്തു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തെ അനുവദിച്ചു. എതിർക്കാത്ത മറ്റുള്ളവരെ അത് നീക്കം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.സുരക്ഷാ ജീവനക്കാർ ‘ജനിവര’ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത് നിർഭാഗ്യകരമാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് പ്രസന്ന കുമാർ പറഞ്ഞു.സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഡെപ്യൂട്ടി കമീഷണർ, സമാന പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്ന് അധികാരികള്‍ക്ക് നിർദേശം നല്‍കി.
തലചൊറിഞ്ഞ് കൈ എടുക്കുമ്ബോള്‍ നഖത്തിന് കേടുപാടെന്ന് റിപ്പോര്‍ട്ട്; സംഭവം മഹാരാഷ്ട്രയിലെ ഷെഗാവില്‍
മഹാരാഷ്ട്രയിലെ ബുല്‍ദാനയിലെ ഷെഗാവില്‍ 200-ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചില്‍ ഉണ്ടായതായും നാല് ഗ്രാമങ്ങളില്‍ 29 പേരുടെ നഖം കൊഴിഞ്ഞ് പോകുന്നതായും റിപ്പോർട്ട്.തല ചൊറിഞ്ഞിട്ട് കൈയെടുക്കുമ്ബോള്‍ നഖങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നഖങ്ങള്‍ കൊഴിഞ്ഞു പോകുകയും ചെയ്യുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ബുല്‍ദാനയിലെ ഷെഗാവില്‍ നാല് ഗ്രാമങ്ങളിലായി 29 പേരുടെ നഖങ്ങള്‍ക്ക് വൈകല്യമുള്ളതായും ചിലരുടെ നഖങ്ങള്‍ കൊഴിഞ്ഞുപോയതായും കണ്ടെത്തിയെന്ന് ബുല്‍ദാന ഹെല്‍ത്ത് ഓഫീസർ ഡോ. അനില്‍ ബങ്കർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
അവർക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡോക്ടർ വ്യക്തമാക്കി.പരിശോധനയ്ക്കായി രക്തസാമ്ബിളുകള്‍ എടുത്തിട്ടുണ്ടെന്നും നഖങ്ങള്‍ കൊഴിഞ്ഞ് പോകുന്നതിൻ്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ സൈക്യാട്രിക് ഓഫീസർ പ്രശാന്ത് താങ്‌ഡെ പറഞ്ഞു. മുടി കൊഴിച്ചില്‍ അനുഭവിച്ചവർക്ക് നഖം കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഉയർന്ന സെലിനിയത്തിൻ്റെ സാന്നിധ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം.2024 ഡിസംബർ മുതല്‍ ഈ വർഷം ജനുവരി വരെയുള്ള കാലയളവിലാണ് ബുള്‍ദാനയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ള 279 പേർക്ക് പെട്ടെന്ന് മുടി കൊഴിച്ചില്‍ റിപ്പോർട്ട് ചെയ്തത്. ഇത് ‘അക്യൂട്ട് ഓണ്‍സെറ്റ് അലോപ്പീസിയ ടോട്ടലിസ്’ എന്നും അറിയപ്പെടുന്നു.