Home Featured ഓണ്‍ലൈന്‍ തട്ടിപ്പ്: ബംഗളൂരു സ്വദേശിക്ക് 44 ലക്ഷം നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പ്: ബംഗളൂരു സ്വദേശിക്ക് 44 ലക്ഷം നഷ്ടമായി

by admin

ബംഗളൂരു സ്വദേശിയായ യുവാവിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 44 ലക്ഷം രൂപ ! കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നു ഓണ്‍ലൈന്‍ സ്റ്റോക് മാര്‍ക്കേറ്റിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ പണം ഇരട്ടിയാക്കിത്തരാം എന്ന വാട്സ് ആപ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു യുവാവ് തട്ടിപ്പുകര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് 44 ലക്ഷം നിക്ഷേപിക്കുകയായിരുന്നു.

നിക്ഷേപിച്ച തുകപോലും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നു തട്ടിപ്പു നടത്തിയവരെ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്നു സൈബര്‍ പൊലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഭര്‍ത്താവ് വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ വിധി റദ്ദാക്കി

ഭര്‍ത്താവ് സര്‍ക്കാര്‍ ആശുപത്രിയില്‍ വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ കീഴ്‌ക്കോടതി വിധി പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കി.വാസക്ടമി പരാജയപ്പെട്ടതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നിധി ഗുപ്തയുടെ ഉത്തരവ്.1986ലാണ് ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാം സിങ് എന്നയാള്‍ വാസക്ടമി ശസ്ത്രക്രിയ നടത്തിയത്. വാസക്ടമി വിദഗ്ദനായ ഡോ. ആര്‍ കെ ഗോയലാണ് ശസ്ത്രക്രിയ നടത്തിയത്.

അന്നത്തെ പദ്ധതി പ്രകാരം സര്‍ക്കാര്‍ രാം സിങിന് പണവും ബക്കറ്റും സമ്മാനമായി നല്‍കി. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു മാസം ആയപ്പോഴേക്കും ഭാര്യ ഗര്‍ഭിണിയായി. ഇതേതുടര്‍ന്നാണ് രാം സിങ് കോടതിയില്‍ കേസ് കൊടുത്തത്. ഈ കേസില്‍ രാംസിങിനും ഭാര്യക്കും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഈ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 0.3 ശതമാനം മുതല്‍ ഒമ്ബതു ശതമാനം വരെ വാസക്ടമി പരാജയപ്പെടാറുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം ഭാര്യയുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം രാം സിങ് ലംഘിച്ചതായും കോടതി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഒരു കാര്യത്തിലും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group