Home Featured റെക്കോഡിട്ട് ബെംഗളൂരു വിമാനത്താവളം; മുൻവർഷത്തെ കണക്കുകൾ തകർന്നു; യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനം വളർച്ച

റെക്കോഡിട്ട് ബെംഗളൂരു വിമാനത്താവളം; മുൻവർഷത്തെ കണക്കുകൾ തകർന്നു; യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനം വളർച്ച

by admin

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) മറ്റൊരു സുവർണനേട്ടം കൂടി. 2024ൽ40.73 ദശലക്ഷം യാത്രക്കാർ ബെംഗളൂരു വിമാനത്താവളത്തിലൂടെ കടന്നുപോയതോടെ മുൻ വർഷത്തെ കണക്കുകൾ മറികടന്നു. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 9.5 ശതമാനത്തിൻ്റെ വർധനവാണ് 2024ൽ രേഖപ്പെടുത്തിയത്. ഇതോടെ ആഗോളതലത്തിൽ ‘വലിയ വിമാനത്താവളം’ എന്ന പട്ടികയിൽ ബെംഗളൂരു വിമാനത്താവളം ഇടം നേടി.2023ൽ ബെംഗളൂരു വിമാനത്താവളത്തിലൂടെ 37.2 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്. എന്നാൽ 2024ൽ ഈ കണക്കുകൾ അതിവേഗം മറികടന്നു.

പുതിയ ആഭ്യന്തര, അന്തർദേശീയ റൂട്ടുകൾ ആരംഭിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിൽ അതിവേഗം വളർച്ചയുണ്ടാകാൻ കാരണമായതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) പ്രസ്താവനയിലൂടെ അറിയിച്ചു. 2024 ബെംഗളൂരു വിമാനത്താവളത്തിന് ഒരു നിർണായക കാലഘട്ടമായിരുന്നുവെന്ന് ഒരു മുതിർന്ന വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. കണക്റ്റിവിറ്റി വർധിപ്പിക്കാനായതും പ്രവർത്തന മികവുമാണ് ഈ നേട്ടങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ഇന്ത്യയിലെ പ്രധാന വിമാനത്താവളം, ഒരു കവാടം എന്ന പരിഗണനയാണ് ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഉയരാനുള്ള കാരണം. 2024 ഒക്ടോബർ 20ന് റെക്കോഡ് യാത്രക്കാരാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ കടന്നുപോയത്. 1.26 ലക്ഷം യാത്രക്കാരാണ് അന്ന് വിമാനത്താവളം ഉപയോഗിച്ചത്. ഒരു ദിവസം യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലെ ഉയർന്ന തോതാണിത്.11 പുതിയ ആഭ്യന്തര റൂട്ടുകളും നാല് അന്താരാഷ്ട്ര റൂട്ടുകളും ബെംഗളൂരു വിമാനത്താവളത്തിൽ അടുത്തിടെ ആരംഭിച്ചിരുന്നു. വിർജിൻ അറ്റ്ലാന്റിക്, സലാം എയർ, മാന്ത എയർ, ഫ്ലൈ91 തുടങ്ങിയ പുതിയ എയർലൈനുകൾ കെഐഎയിലൂടെ സർവീസ് ആരംഭിച്ചിരുന്നു.

ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ 46 പ്രതിവാര അന്താരാഷ്ട്ര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ നടത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 21.1 ശതമാനം വളർച്ചയാണ് ഈ കാലയളവിൽ ഉണ്ടായത്.2024 അവസാനത്തോടെ 75 ഇടങ്ങളിലേക്ക് ആഭ്യന്തര സർവീസും 30 ഇടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസും ബന്ധിപ്പിച്ചു. 11 ആഭ്യന്തര റൂട്ടുകളും നാല് അന്താരാഷ്ട്ര റൂട്ടുകളും ഉൾപ്പെടുന്നുണ്ട്. അയോധ്യ, ഐസ്വാൾ, ദിയോഘർ, നാന്ദേഡ്, ലങ്കാവി എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

ഏറ്റവും കൂടുതൽ ആഭ്യന്തര റൂട്ടുകളിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവടങ്ങളിലേക്കാണ്. ദുബായ്, സിംഗപ്പൂർ, ദോഹ, അബുദാബി, ലണ്ടൻ ഹീത്രോ എന്നിവടങ്ങളിലേക്കാണ് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ. 2024ൽ 496,227 മെട്രിക് ടൺ കാർഗോ ആണ് വിമാനത്താവളത്തിലൂടെ നീക്കിയത്. ഇത് എക്കാലത്തെയും ഉയർന്ന കണക്കാണ്.

ഗൂഗ്ള്‍ മാപ്പ് വഴിതെറ്റിച്ചു; നാഗാലാൻഡിലെത്തിയ അസം പൊലീസിന് നാട്ടുകാരുടെ മര്‍ദനം

ഗൂഗ്ള്‍ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് നാഗാലാൻഡിലെത്തിയ അസം പൊലീസുകാർക്ക് മർദനം. 16 അംഗ പൊലീസുകാർക്കാണ് മർദനമേല്‍ക്കേണ്ടി വന്നത്.ക്രിമിനലുകളെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ പൊലീസുകാരെ മർദിച്ചത്. റെയ്ഡിന്റെ ഭാഗമായി സിവില്‍ ഡ്രസില്‍ ആയുധങ്ങളുമായാണ് പൊലീസുകാർ എത്തിയത്. തുടർന്ന് മോക്കോചുങ് അതിർത്തി വഴി നാഗാലാൻഡിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികള്‍ ഇവരെ പിടികൂടുകയും ഒരു രാത്രി മുഴുവൻ തടവില്‍ വെക്കുകയുമായിരുന്നു. ഒടുവില്‍ നാഗാലാൻഡ് പൊലീസ് എത്തിയാണ് അസം സേനയിലെ 16 പേരെ മോചിപ്പിച്ചത്.

ഗൂഗിള്‍ മാപ്പ് കാണിച്ച തേയിലതോട്ടത്തില്‍ കയറിയതാണ് അസം പൊലീസിന് വിനയായത്. യഥാർഥത്തില്‍ ഈ തേയിലത്തോട്ടം നാഗാലാൻഡിലാണ് സ്ഥിതി ചെയ്തിരുന്നത്. കൂട്ടത്തില്‍ മൂന്ന് പേർക്ക് മാത്രമാണ് യൂനിഫോം ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം സിവില്‍ വേഷത്തിലായിരുന്നു. ഇതും പ്രദേശവാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ പിടിയിലായതോടെ അസം പൊലീസ് വിവരം നാഗാലാൻഡ് സേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാഗാലാൻഡ് പൊലീസാണ് അസം സേനയിലെ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് അഞ്ച് പേരെ ഉടൻ തന്നെ വിട്ടയക്കുകയും ബാക്കിയുള്ളവരെ പിറ്റേന്ന് രാവിലെ മോചിപ്പിക്കുകയും ചെയ്തുവെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group