ബെംഗളൂരു∙ വേനലവധിക്കാലത്ത് കബൺ പാർക്കിൽ സന്ദർശകരുടെ തിരക്കേറിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഹോർട്ടികൾചർ വകുപ്പ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം കടുപ്പിച്ചത്. പാർക്ക് കേന്ദ്രീകരിച്ച് ഫോട്ടോഷൂട്ട്, പാർട്ടികൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. പാർക്കിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് അനുവദിച്ച ഇടങ്ങളിൽ തന്നെ നിർത്തണം.
നിയന്ത്രണങ്ങൾ ശ്രദ്ധിക്കാൻ ∙പാർക്കിൽ നടക്കാനും ഓടാനും അനുമതിയുള്ളത് രാവിലെ 5.30 മുതൽ 9 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയും മാത്രം.
∙ വാക്കത്തൺ, സ്കേറ്റിങ്, ഫൊട്ടോഗ്രഫി, ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡിക്കൽ, ചിത്രരചന ക്യാംപുകൾ എന്നിവ അനുമതിയോടെ മാത്രം.
∙വിവാഹം, മോഡലിങ്, റീൽസ് എന്നിവയുമായി ബന്ധപ്പെട്ട് ഫോട്ടോ, വിഡിയോ ഷൂട്ടിങ്, പിറന്നാൾ ആഘോഷങ്ങൾ പട്ടം, ബലൂണുകൾ ഉപയോഗിച്ചുള്ള കളികൾ എന്നിവയ്ക്ക് അനുമതിയില്ല.
78 വര്‍ഷത്തെ കാത്തിരിപ്പ്; യുപിയിലെ ഒരു ഗ്രാമത്തില്‍ ഒരാള്‍ പത്താം ക്ലാസ് പരീക്ഷ പാസായി
78 വർഷങ്ങള്‍ക്കിടെ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരാള്‍ പത്താം ക്ലാസ് പരീക്ഷ പാസായി. ബരാബങ്കി ജില്ലയിലെ നിസാംപൂർ ഗ്രാമത്തിലാണ് മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇതാദ്യമായി ഒരാള്‍ പത്താം ക്ലാസ് പാസാവുന്നത്.16 വയസുകാരനായ രാം സേവകാണ് ഈ നേട്ടം കുറിച്ചത്. ഗ്രാമം നിലവില്‍ വന്നതിന് ശേഷമാണ് ഇവിടെ നിന്ന് ഒരാള്‍ പത്താം ക്ലാസ് പരീക്ഷ പാസാവുന്നത്.55 ശതമാനം മാർക്ക് വാങ്ങിയാണ് രാം സേവക് പത്താം ക്ലാസ് പാസായത്. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള അധികൃതർ രാം സേവകിനെ അഭിനന്ദിച്ചു. തന്നെ ആദരിക്കാൻ വിളിച്ചപ്പോള്‍ തനിക്ക് നല്ല വസ്ത്രങ്ങളോ ഷൂസോ ഉണ്ടായിരുന്നില്ല എന്ന് രാം സേവക് പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി ഷൂസണിയുന്നത് ആ ചടങ്ങിലാണ്. തനിക്ക് എഞ്ചിനീയർ ആവണമെന്നാണ് ആഗ്രഹമെന്നും രാം സേവക് കൂട്ടിച്ചേർത്തു.300 പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമമാണ് നിസാംപൂർ. അഹ്മദ്പൂർ ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ഒരു ടാർ ചെയ്ത റോഡ്, ഒരു പ്രൈമറി സ്കൂള്‍, ഒരു ക്ഷേത്രം എന്നിവ മാത്രമാണ് ഇവിടെയുള്ളത്. ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ്. രാം സേവകിൻ്റെ പിതാവ് ജഗദീഷ് പ്രസാദിൻ്റെയും തൊഴില്‍ ഇത് തന്നെ.ഏഴ് അംഗങ്ങളാണ് കുടുംബത്തിലുള്ളത്. രാം സേവക്, പിതാവ് ജഗദീഷ് പ്രസാദ്, മാതാവ് പുഷ്പ, രണ്ട് അനിയന്മാരും അനിയത്തിമാരും.
രണ്ട് മുറിയുള്ള ഒരു കുടിലിലാണ് ഇവരുടെ താമസം. ഒരു മുറി കന്നുകാലിത്തൊഴുത്താണ്. ബാക്കിയുള്ള ഒരു മുറിയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. വീട്ടില്‍ വൈദ്യുതി ഇല്ല. പക്ഷേ, ഒരു സോളാർ ലൈറ്റുണ്ട്. പകല്‍ ദിവസവേതനം ചെയ്തിട്ട് രാത്രി ഈ ലൈറ്റിൻ്റെ വെളിച്ചത്തിലാണ് രാം സേവക് പഠിച്ചത്.രാം സേവകിൻ്റെ മാതാവ് പുഷ്പയ്ക്ക് പ്രൈമറി സ്കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന ജോലിയാണ്. അഞ്ചാം ക്ലാസ് വരെ ഇവിടെ പഠിച്ചതിന് ശേഷം ഗ്രാമത്തില്‍ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള സർക്കാർ ഇൻ്റർ കോളജിലാണ് രാം സേവക് പഠിച്ചത്.