ബെംഗളൂരു: ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി കാമറകൾ സ്ഥാപിച്ചു. ബൈയപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള ആറ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിച്ചത്. നൂതന നിരീക്ഷണ സംവിധാനം, സ്റ്റേഷന്റെ ഉൾഭാഗങ്ങൾക്കപ്പുറം ചുറ്റുമുള്ള പ്രദേശങ്ങളുടെ തുടർച്ചയായ നിരീക്ഷണവും സാധിക്കും. മെട്രോ സ്റ്റേഷനുകൾക്ക് മുന്നിലുള്ള വാഹന നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതിക വിദ്യയാണിത്.
ഭീഷണികൾ, അപാകതകൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ തത്സമയം തിരിച്ചറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു പറഞ്ഞു. എഐ-പവർഡ് സർവൈലൻസ്, എഎൻപിആർ സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം സ്റ്റേഷനിലെ പ്രശ്നങ്ങളെ മുൻകൂട്ടി നിരീക്ഷിക്കാനും, വേഗത്തിൽ കണ്ടെത്താനും, സുരക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലേട്ടന് പത്താം ക്ലാസ്സില്‍ എത്ര മാര്‍ക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നല്‍കി താരം
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും ആരാധകരായ കുട്ടികളും തമ്മിലുള്ള സംസാരം പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.ഇപ്പോഴിതാ, ഒരു കുട്ടിയുടെ ചോദ്യത്തിനു മോഹൻലാല്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധ കവരുന്നത്.ലാലേട്ടന് പത്താം ക്ലാസ്സില്‍ എത്ര മാർക്കുണ്ടായിരുന്നു എന്നായിരുന്നു കുട്ടി ആരാധികയുടെ ചോദ്യം.”അന്ന് എത്ര മാർക്കുണ്ടായിരുന്നു എന്ന് കൃത്യമായി എനിക്കോർമ്മയില്ല. ജയിച്ചിരുന്നു. 360 ആയിരുന്നു മാർക്കെന്നു തോന്നുന്നു. 360 എന്നു പറയുന്നത് കള്ളമാണോ എന്നെനിക്കറിയില്ല, അതിന്റെ അടുത്തൊക്കെ തന്നെയായിരുന്നു,” എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
അതേസമയം, എമ്ബുരാനു പിന്നാലെ തുടരും എന്ന പുതിയ ചിത്രവും ബോക്സ് ഓഫീസില്‍ വിജയം കൊയ്ത സന്തോഷത്തിലാണ് മോഹൻലാല്‍. അടുത്തിടെ ഇറങ്ങിയ രണ്ടു ചിത്രങ്ങളും നൂറു കോടി ക്ലബ്ബില്‍ ഇടം പിടിക്കുക എന്ന അപൂർവ്വ ഭാഗ്യം കൂടിയാണ് മോഹൻലാലിനെ തേടിയെത്തിയത്. 268 കോടിയാണ് എമ്ബുരാൻ കളക്റ്റ് ചെയ്തത്. തിയേറ്ററില്‍ ഇപ്പോഴും പ്രദർശനം തുടരുന്ന തുടരും കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്.