Home കർണാടക 7-ലേക്ക് താഴ്ത്തിപ്പിടിച്ചു, ബെംഗളൂരു മലയാളികള്‍ക്കടക്കം കോളടിച്ചു, ട്രാക്കില്‍ 10 എണ്ണം, നിര്‍ണായക നീക്കവുമായി BMRCL

7-ലേക്ക് താഴ്ത്തിപ്പിടിച്ചു, ബെംഗളൂരു മലയാളികള്‍ക്കടക്കം കോളടിച്ചു, ട്രാക്കില്‍ 10 എണ്ണം, നിര്‍ണായക നീക്കവുമായി BMRCL

96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ട്രാക്കും 83 സ്റ്റേഷനുകളുമുള്ള ബെംഗളൂരു നമ്മ മെട്രോ, രാജ്യത്തെ രണ്ടാമത്തെ വലിയ അത്യാധുനിക പൊതുഗതാഗത ശൃംഖലയാണ്.ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 60ലേറെ ട്രെയിനുകള്‍ ഓടുന്നു. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് (BMRCL) സുരക്ഷിതവും സുഗമവും വേഗതയുള്ളതുമായ ഈ പൊതുഗതാഗത സംവിധാനത്തില്‍ സര്‍വീസുകള്‍ സാധ്യമാക്കുന്നത്.

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ 2025 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ നാടിന് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 11ന് ഈ പാതയില്‍ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കുകയും ചെയ്തു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് യെല്ലോ ലൈന്‍.ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന, ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ബിടിഎം ലേഔട്ട് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഉയരപ്പാത കടന്നുപോകുന്നത്.കോളടിച്ച്‌ ബെംഗളൂരുവിലെ മെട്രോ യാത്രക്കാര്‍ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനില്‍ 2 ട്രെയിനുകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് BMRCL. ഇതോടെ തിരക്കേറിയ സമയങ്ങളിലെ ട്രെയിന്‍ കാത്തിരിപ്പ് സമയം 7 മിനിട്ടായി കുറഞ്ഞിരിക്കുകയാണ്.

ബെംഗളൂരുവിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള മെട്രോ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.ആകെ 9 എണ്ണം ഉണ്ടായിരുന്നെങ്കിലും 8 ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഒന്ന് അടിയന്തര ആവശ്യങ്ങളില്‍ ഉപയോഗിക്കാനായി റിസര്‍വില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതുള്‍പ്പടെ രണ്ടെണ്ണമാണ് ബുധനാഴ്ച BMRCL ട്രാക്കിലിറക്കിയത്.ആര്‍വി റോഡ്-ബൊമ്മസാന്ദ്ര ഇടനാഴിയില്‍ 6 കോച്ചുകളുള്ള ഈ 2 ട്രെയിനുകള്‍ കൂടി ചേര്‍ന്നതോടെ ആകെ എണ്ണം പത്തായി. കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ തയ്യാറാക്കിയ ഡ്രൈവറില്ലാ ട്രെയിനുകളാണ് ഇവ.ബോഗികള്‍ കൊല്‍ക്കത്തയില്‍ നിന്ന് റോഡ് മാര്‍ഗം ഏപ്രില്‍ അവസാനത്തോടെയാണ് ബെംഗളൂരുവിലെത്തിച്ചത്.

ഹെബ്ബഗോഡി ഡിപ്പോയില്‍വച്ച്‌ കോച്ചുകള്‍ ഘടിപ്പിക്കുകയും ഇവിടുത്തെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മെട്രോ പാതയില്‍ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു.നിര്‍ബന്ധിത 750 കിലോമീറ്റര്‍ മെയിന്‍ ലൈന്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയാണ് ട്രെയിന്‍ സെറ്റുകള്‍ ട്രാക്കില്‍ വിന്യസിച്ചത്. യെല്ലോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ തിങ്ങിനിറഞ്ഞാണ് ട്രെയിനുകള്‍ ഓടാറ്. യാത്രക്കാര്‍ക്ക് പലപ്പോഴും കാലുകുത്താനുള്ള ഇടമേ കിട്ടാറുള്ളൂ.കൂടാതെ കാത്തിരിപ്പ് സമയം കൂടുതലുമായിരുന്നു. ഇതോടെ പലരും യെല്ലോ ലൈന്‍ ഉപയോഗിക്കുന്നതില്‍ വിമുഖത പുലര്‍ത്തുകയും ചെയ്തിരുന്നു. തിരക്കുള്ള സമയങ്ങളില്‍ 9 മിനിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 13 മിനിട്ടുമായിരുന്നു കാത്തിരിപ്പ് സമയം.ഇതാണിപ്പോള്‍ 7 മിനിട്ടായി കുറഞ്ഞിരിക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളില്‍ കാത്തിരിപ്പ് സമയം 11 മിനിട്ടുമാണ് ഇപ്പോള്‍. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ആണ് തിരക്കുള്ള സമയം.

You may also like

error: Content is protected !!
Join Our WhatsApp Group