Home Featured ബംഗളുരു : കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോള്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ : യുവാവ് അറസ്റ്റിൽ

ബംഗളുരു : കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോള്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ : യുവാവ് അറസ്റ്റിൽ

by admin

ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോള്‍ അതില്‍ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങള്‍ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാള്‍ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ബംഗളുരുവില്‍ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് പിടിയിലായത്.

മ‍ടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്ബനിയില്‍ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാള്‍ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തുണ്ടാക്കിയത്.ഇക്കഴിഞ്ഞ‌ ജനുവരിയില്‍ ആശിഷ് ഒരു യുവതിയെ സമീപിച്ച്‌ ലാപ്ടോപ്പ് കടം ചോദിച്ചു. തനിക്ക് ചില ജോലികള്‍ക്ക് അപേക്ഷിക്കാൻ റെസ്യൂമെ തയ്യാറാക്കണമെന്നും അതിനായി കുറച്ച്‌ ദിവസത്തേക്ക് ലാപ്ടോപ് തരുമോ എന്നുമാണ് ചോദിച്ചത്.

യുവതി ജനുവരി 14ന് ലാപ്ടോപ് കൊടുത്തു. പിന്നീട് ഏപ്രില്‍ മാസത്തിലാണ് ഇത് തിരിച്ച്‌ ചോദിച്ചത്. ദിവസങ്ങള്‍ക്കകം ഇയാള്‍ ലാപ്ടോപ്പ് കൊണ്ട് കൊടുക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് യുവതി ലാപ്ടോപ്പിലെ ഫോള്‍ഡറുകള്‍ പരിശോധിച്ചപ്പോഴാണ് തന്റെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ നൂറുകണക്കിന് മോർഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടത്. ഇന്റർനെറ്റില്‍ നിന്ന് അശ്ലീച ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ വ്യാജ ചിത്രങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. യുവതി ഇത് മറ്റ് സുഹൃത്തുക്കളെ അറിയിച്ചു. ഫോട്ടോകള്‍ ഇയാള്‍ ടെലഗ്രാമില്‍ അപ്‍ലോഡ് ചെയ്തതായും ഇവ‍ർ കണ്ടെത്തി.

യുവതികളെല്ലാം ചേർന്ന് ആശിഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കാര്യം പറയാതെ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 9.30ഓടെ യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് ഫോട്ടോകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്റെ ഫോണ്‍ പോലും ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും ഏറെ മാനസിക സമ്മർദം അനുഭവിച്ചതായി യുവതിയുടെ പരാതിയില്‍ പറ‍ഞ്ഞു.പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഫോട്ടോകള്‍ എവിടെയും അപ്‍ലോഡ് ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. ലാപ്ടോപ്പ് തിരിച്ച്‌ കൊടുത്തപ്പോള്‍ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു വാദം. ഇയാള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group