ബെംഗളൂരു: ഒരുകാലത്ത് ഇഡ്ഢലിയും സാമ്ബാറുമല്ലാതെ മറ്റൊരു ഭക്ഷണ സാധനം കിട്ടാൻ പ്രയാസമുള്ള കേന്ദ്രങ്ങളായിരുന്നു റെയില്‍വേ സ്റ്റേഷനുകള്‍.ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ട്. നഗരത്തിലെ മികച്ച ഭക്ഷണം കിട്ടുന്ന റെസ്റ്റൊറന്റുകളിലൊന്ന് ചിലപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേതാകാം. എങ്കിലും റെയില്‍വേയില്‍ ഇതുവരെ റസ്റ്റോറന്റുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് നയത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ അതിനും അവസരമായിരിക്കുകയാണ്. അധികം വൈകാതെ തന്നെ ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഔട്‌ലെറ്റുകള്‍ തുറക്കും!ബെംഗളൂരു റെയില്‍വേ സ്റ്റേഷനുകളില്‍ ആഗോള ഫാസ്റ്റ്-ഫുഡ് ഭീമന്മാർ എത്തുന്ന കാര്യം വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്റ്റേഷൻ ഫുഡ് സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരു സ്റ്റേഷനുകളില്‍ പ്രമുഖ ഫാസ്റ്റ്-ഫുഡ് ശൃംഖലകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് വർഷത്തെ ഇ-ലേല പ്രക്രിയയിലൂടെയായിരിക്കും ഇത് നടപ്പിലാക്കുക. ബെംഗളൂരു ഈ പുതിയ കാറ്ററിംഗ് നയം നടപ്പിലാക്കുന്ന ആദ്യ നഗരങ്ങളില്‍ ഒന്നായിരിക്കും. അന്താരാഷ്ട്ര ഫാസ്റ്റ്-ഫുഡ് ശൃംഖലകളുടെ സാന്നിധ്യം ഉയർന്ന ആഗോള നിലവാരമുള്ള ഭക്ഷണം ലഭ്യമാക്കും.പ്രമുഖ ബ്രാൻഡുകള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കുന്നതിലൂടെ ഇന്ത്യൻ റെയില്‍വേയ്ക്ക് ഗണ്യമായ ഫെയർ ഇതര വരുമാനം നേടാനാകും.
ഇത് യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ സ്റ്റേഷൻ സൗകര്യങ്ങള്‍ പരിപാലിക്കാനും നവീകരിക്കാനും സഹായിക്കും.മെക്ഡൊണാള്‍ഡ്സ്, കെഎഫ്സി, പിസ്സ ഹട്ട്, ബാസ്കിൻ റോബിൻസ്, ഹല്‍ദിറാംസ് തുടങ്ങിയ പ്രമുഖ സിംഗിള്‍ ബ്രാൻഡ് ഫുഡ് ശൃംഖലകള്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. 2017ലെ ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് നയത്തില്‍ ‘പ്രീമിയം ബ്രാൻഡ് കാറ്ററിംഗ് ഔട്ട്‌ലെറ്റ്’ എന്ന പുതിയ വിഭാഗം ചേർത്തിട്ടുണ്ട്. മുമ്ബ് ചായ, പാല്‍, ജ്യൂസ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് മാത്രമായിരുന്നു അനുമതി. റെയില്‍വേ ബോർഡ് ഇപ്പോള്‍ ഒരു പുതിയ ഭക്ഷണവിഭാഗം റെയില്‍വേ സ്റ്റേഷനുകളില്‍ അവതരിപ്പിക്കുകയാണ്. വിമാനത്താവളങ്ങളിലേതിന് സമാനമായി പ്രധാന സിംഗിള്‍ ബ്രാൻഡ് ഫുഡ് ശൃംഖലകള്‍ക്ക് പ്രവർത്തിക്കാൻ ഇത് വഴിയൊരുക്കും.നവംബർ 13ന് എല്ലാ സോണല്‍ റെയില്‍വേകള്‍ക്കും നല്‍കിയ ഒരു സർക്കുലറില്‍, റെയില്‍വേ ബോർഡ് ഈ ഔട്ട്‌ലെറ്റുകള്‍ കമ്ബനി നേരിട്ടോ ഫ്രാഞ്ചൈസികള്‍ വഴിയോ നടത്താമെന്നും നിലവിലുള്ള ഇ-ലേല നയം വഴിയായിരിക്കും ഇവ അനുവദിക്കുക എന്നും പറയുന്നുണ്ട്. പ്രീമിയം ഔട്ട്‌ലെറ്റുകള്‍ക്കുള്ള ലൈസൻസിന് അഞ്ച് വർഷത്തെ കാലാവധിയായിരിക്കും ഉണ്ടായിരിക്കുക.ഓരോരോ സോണുകളും അവയുടെ കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഔട്‌ലെറ്റുകളുടെ ആവശ്യകതയും ലഭ്യമായ സ്ഥലവും അത് എങ്ങനെ നടപ്പിലാക്കാം എന്നുതുമെല്ലാം വിലയിരുത്തും. ആവശ്യമായ രീതിയില്‍ പ്രത്യേക കരാർ വ്യവസ്ഥകള്‍ രൂപീകരിക്കുകയും ചെയ്യും.സൗത്ത് സെൻട്രല്‍ റെയില്‍വേയുടെ ശുപാർശയെ തുടർന്നാണ് പ്രീമിയം സിംഗിള്‍ ബ്രാൻഡ് ഫുഡ് ശൃംഖലകളെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവർത്തിക്കാൻ അനുവദിക്കാനുള്ള തീരുമാനം എടുത്തത്. രാജ്യത്തുടനീളമുള്ള 1,200ലധികം റെയില്‍വേ സ്റ്റേഷനുകള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഇവ തുറക്കുന്നതിനൊപ്പം ചില ആഗോള ഭീമന്മാരുടെ കടകളും നമുക്ക് കാണാൻ സാധിച്ചേക്കും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഹബ്ബുകളില്‍ ഇത്തരം വാണിജ്യ സ്ഥലങ്ങള്‍ ഉണ്ടാകും.പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മതിയായ തോതില്‍ ഡിമാൻഡ് ഉണ്ടാകാനിടയുള്ള സ്റ്റേഷനുകളില്‍ ഈ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കും. നിലവിലുള്ള റിസർവേഷൻ ക്വോട്ടകളെ ബാധിക്കാതെയാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ സ്റ്റേഷൻ ലേ ഔട്ടുകളില്‍ ഉള്‍പ്പെടുത്തുക.