ആലപ്പുഴ : കണ്ടല്ലൂർ തെക്ക് കളരിക്കല്‍ ജംഗ്ഷനില്‍ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പീടികച്ചിറയില്‍ നടരാജൻ (63) ആണ് കഴിഞ്ഞ ദിവസം മകൻ നവജിത്തിന്റെ ആക്രമണത്തില്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്.ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അഭിഭാഷകനായ മകൻ നവജിത്തിന്റെ ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സാമ്ബത്തിക ലക്ഷ്യം മുൻനിർത്തിയുള്ള ആസൂത്രിത കൊലപാതകത്തിന്റെ സൂചനയാണ് പൊലീസിന് ലഭിച്ചത്.
നടരാജന്റെ മുറിയിലെ അലമാരയില്‍ ഏതാണ്ട് ഏഴു ലക്ഷം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു.അതു കൈക്കലാക്കാൻ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി .പരിശോധനയില്‍ അലമാര തുറക്കാനുള്ള ശ്രമം നടന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങള്‍ കൂടി അന്വേഷണ സംഘം തേടുന്നത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല.മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞെങ്കിലും അബോധാവസ്ഥയില്‍ തിരുവല്ലയിലെ ആശുപത്രിയിലാണ്.നവജിത്തിന്റെ ഭാര്യ നവ്യയെ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .ഭർതൃപിതാവിന്റെ മരണവും ഭർത്താവിന്റെ അറസ്റ്റും അറിഞ്ഞ നവ്യ രക്തസമ്മർദ്ദം കൂടിയതിനാല്‍ നിരീക്ഷണത്തിലാണ് .