ബെംഗളൂരു : ബസുകള്‍ കാലിയായി ഓടുന്നതിൻ്റെ നഷ്‌ടം കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്‌ഥാനാന്തര റൂട്ടുകളില്‍ സ്വകാര്യ ബസുകളെപ്പോലെ ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ സംവിധാനം ആരംഭിക്കാൻ കെഎസ്‌ആർടിസിയും ഒരുങ്ങുന്നു.ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഈ മാറ്റം നടപ്പാക്കുക. കഴിഞ്ഞ ദിവസം ചേർന്ന കെഎസ്‌ആർടിസി ഡയറക്‌ടർ ബോർഡ് പുതിയ നിരക്ക് പരിഷ്കാരത്തിന് അനുമതി നല്‍കിയിരുന്നു. എന്ന് നിലവില്‍ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും.പ്രവൃത്തി ദിവസങ്ങളില്‍ ബസുകള്‍ ഒരുഭാഗത്തേക്ക് ആളില്ലാതെ ഓടുന്നതിൻ്റെ നഷ്ടം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കെഎസ്‌ആർടിസിയുടെ പ്രതീക്ഷ. നിലവില്‍ ഇടദിവസങ്ങളില്‍ കെഎസ്‌ആർടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുറവാണ്. യാത്രാ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്നവർ കുറഞ്ഞ നിരക്കുള്ളവ തിരഞ്ഞെടുക്കുന്നതാണ് സ്ഥിരം പതിവ്. ഈ സാഹചര്യം മാറ്റാനാണ് പുതിയ സംവിധാനം.എങ്ങനെയാണ് ഡൈനാമിക് പ്രൈസിങ്വിമാനക്കമ്ബനികള്‍ ആദ്യം ആരംഭിക്കുകയും പിന്നീട് ഇന്ത്യൻ റെയില്‍വേയും ഉത്സവ സീസണുകളില്‍ സ്പെഷല്‍ ട്രെയിനുകളില്‍ സമാന രീതി ഏർപ്പെടുത്തുകയും ചെയ്ത ‘ഡൈനാമിക് പ്രൈസിങ്’ അഥവാ ചലനാത്മക വില നിർണയ രീതിയാണ് ഇവിടെയും അനുവർത്തിക്കുന്നത്.
ഒരു ബസില്‍ ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം സീറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഇതുപ്രകാരം 50% വരെ സീറ്റുകള്‍ ഈ വിഭാഗത്തില്‍ അനുവദിച്ചേക്കാം.ബാക്കി വരുന്ന 40% സീറ്റുകളില്‍ സർവീസ് ആരംഭിക്കുന്നതിൻ്റെ ഒരാഴ്‌ചയ്ക്കുള്ളില്‍ ടിക്കറ്റെടുത്താല്‍ പതിവ് നിരക്കായിരിക്കും. എന്നാല്‍ അവസാനത്തെ 10% സീറ്റുകളില്‍ 24 മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും. നിലവില്‍ കേരള, കർണാടക ആർടിസി ബസുകളില്‍ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. ഇതില്‍ 20-30% അധിക നിരക്ക് നല്‍കേണ്ടിവരും.ബെംഗളൂറില്‍ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്‌ചകളിലുമാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ പലപ്പോഴും തിങ്കളാഴ്‌ചകളില്‍ ബെംഗളൂറില്‍ നിന്നു മടങ്ങുന്ന സ്പെഷല്‍ സർവീസുകളില്‍ പത്തില്‍ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇന്ധനച്ചെലവ് പോലും ലഭിക്കാത്തത് ആർടിസികള്‍ക്ക് കനത്ത നഷ്‌ടമുണ്ടാക്കുന്നുണ്ട്.പുതിയ ബസുകള്‍ എത്തിയതോടെ കേരള ആർടിസി ബെംഗളൂരു സർവീസുകളില്‍ 90% എസി പ്രീമിയം വിഭാഗത്തിലേക്ക് മാറിയിരുന്നു. മുൻപുണ്ടായിരുന്ന എസി സീറ്റർ ബസുകള്‍ക്ക് പകരം സ്ലീപ്പർ, സീറ്റർ കം സ്ലീപ്പറുകളും ഡീലക്‌സ് ബസുകള്‍ക്ക് പകരം എസി സീറ്റർ ബസുകളും ഇതില്‍ ഉള്‍പ്പെടുന്നു. നിരക്ക് കൂടുതലാണെങ്കിലും കർണാടക ആർടിസി, സ്വകാര്യ ബസുകളില്‍ യാത്രചെയ്യുന്നവരെ കൂടുതലായി കേരള ആർടിസി ബസുകളിലേക്ക് ആകർഷിക്കാനു സാധിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ എസി സർവീസുകളുള്ളത്.അതേസമയം, സംസഥാനാന്തര റൂട്ടുകളിലെ പ്രിമിയം എസി ബസുകളിലെ നിരക്ക് കുറയ്ക്കാനുള്ള നടപടി കർണാടക ആർടിസിയും ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദേശം ഗതാഗതവകുപ്പിന് സമർപ്പിച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. കേരള ആർടിസിയും, തമിഴ്‌നാട് എസ്‌ഇടിസിയും കൂടുതല്‍ എസി സർവീസുകള്‍ ആരംഭിച്ചതോടെയാണ് യാത്രക്കാരെ ആകർഷിക്കാൻ കർണാടകയും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്.