ഐ.പി.എല്‍ കീരീടം നേടിയതിന്റെ ആഘോഷത്തിനിടെയുണ്ടായ ബംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം.മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.
ജൂണ്‍ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേർ മരിക്കാനിടയായ സംഭവത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി ഐ.പി.എസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ അംഗീകരിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ കർണാടക പൊലീസിന് വീഴ്ചപറ്റിയെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.
എട്ട് കിലോമീറ്റര്‍, 30 മണിക്കൂര്‍ ട്രാഫിക് ജാം; കുരുക്കില്‍പ്പെട്ട് ജീവൻ നഷ്ടമായത് മൂന്ന് പേര്‍ക്ക്
30 മണിക്കൂർ നീണ്ടുനിന്ന മെഗാ ട്രാഫിക് ജാമില്‍ മധ്യപ്രദേശില്‍ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. എട്ട് കിലോമീറ്റർ ദൂരത്തില്‍ ഇന്ദോർ-ദേവാസ് ഹൈവേയിലാണ് ട്രാഫിക് ജാമുണ്ടായത്.വ്യാഴ്ചയും വെള്ളിയാഴ്ചയും ട്രാഫിക് കുരുക്ക് നീണ്ടുനിന്നിരുന്നു.വ്യാഴാഴ്ച വൈകീട്ടാണ് 4000 വാഹനങ്ങള്‍ കുടുങ്ങിയ ഗതാഗതകുരുക്ക് തുടങ്ങിയത്. ഹൈവേയിലെ നിർമാണപ്രവർത്തനവും പലയിടത്തും വെള്ളം കയറിയതുമാണ് ഗതാഗതകുരുക്കിനുള്ള പ്രധാനകാരണം.
ഗതാഗത കുരുക്ക് മൂലം ആദ്യമരണം റിപ്പോർട്ട് ചെയ്തത് വ്യാഴാഴ്ച വൈകീട്ടോടെയാണ്.നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ സന്ദീപ് പട്ടേല്‍(32) ആണ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി ആദ്യം മരിച്ചത്. സന്ദീപിന് നെഞ്ചുവേദനയാണെന്ന് പറഞ്ഞു. ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഗതാഗതകുരുക്കില്‍ കുടുങ്ങി. തുടർന്ന് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും സന്ദീപ് പട്ടേല്‍ മരിച്ചിരുന്നുവെന്ന് ബന്ധു സതീഷ് പട്ടേല്‍ പറഞ്ഞു.
കമാല്‍ പഞ്ചല്‍ ആണ് മരിച്ച രണ്ടാമാൻ. ബിജാപ്പൂരില്‍ നിന്നുള്ള ഇയാള്‍ക്ക് ട്രാഫിക്കില്‍ ബ്ലോക്കില്‍ കിടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ഇയാള്‍ മരിച്ചിരുന്നുവെന്ന് മകൻ വിജയ് പഞ്ചല്‍ പറഞ്ഞു. അർബുദ രോഗിയായ ബല്‍റാം പട്ടേലാണ് ട്രാഫിക് ബ്ലോക്കില്‍ മരിച്ച മൂന്നാമൻ.