ബംഗളൂരു: മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ കോടതികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കും.
പൊതുജനങ്ങൾ, അഭിഭാഷകർ, സംഘടനകൾ എന്നിവർ സമർപ്പിച്ച നിവേദനങ്ങളും കർണാടക സർക്കാരിന്റെ കത്തും കണക്കിലെടുത്ത് കർണാടക ഹൈക്കോടതിയിലെ എല്ലാ കോടതി ഹാളുകളിലും, ബംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിലും, ധാർവാഡിലെയും കലബുറഗിയിലെയും ബെഞ്ചുകളിലും, സംസ്ഥാനത്തെ ജില്ലാ കോടതികളിലും ഭാരതരത്ന ഡോ. ബി.ആർ. അംബേദ്‌കറുടെ ഫോട്ടോ/ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 26ന് കോടതി പ്രമേയം പാസാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവും ശിൽപിയുമായ ഭാരതരത്ന ഡോ. ബി.ആർ അംബേദ്‌കറുടെ ഫോട്ടോ/ഛായാചിത്രം സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതി ഹാളുകളിലും ഉചിതമായ ഒരു പ്രധാന സ്ഥലത്ത് പ്രദർശിപ്പിക്കണം എന്നാണ് രജിസ്ട്രാർ ജനറൽ കെ.എസ് ഭരത് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു; സ്കൂള്‍ ജീവനക്കാരി അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത സ്കൂള്‍ ജീവനക്കാരി അറസ്റ്റില്‍.ന്യൂയോർക്കിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ അനമാരിയ മിലാസോ എന്ന യുവതിയാണ് അറസ്റ്റിലായത്. പതിനാലുകാരനായ വിദ്യാർത്ഥിക്കാണ് യുവതി നഗ്നചിത്രങ്ങള്‍ നിരന്തരം അയച്ചത്.മൂന്ന് മാസത്തിനിടെ പല തവണ ഇത്തരത്തില്‍ അനമാരിയ ചിത്രം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടെ ജീവനക്കാരിയെ പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതർ സ്ഥിരീകരിച്ചു.