Home Featured രാമക്ഷേത്രം ഭൂമി ഇടപാടില്‍ തട്ടിപ്പ്‌ ; 2 കോടിക്ക്‌ ഇടനിലക്കാര്‍ വാങ്ങിയ ഭൂമി 10 മിനിറ്റിനുശേഷം ട്രസ്റ്റ് വാങ്ങിയത്18.5 കോടിക്ക്:വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാമക്ഷേത്രം ഭൂമി ഇടപാടില്‍ തട്ടിപ്പ്‌ ; 2 കോടിക്ക്‌ ഇടനിലക്കാര്‍ വാങ്ങിയ ഭൂമി 10 മിനിറ്റിനുശേഷം ട്രസ്റ്റ് വാങ്ങിയത്18.5 കോടിക്ക്:വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

by admin

ന്യൂഡല്‍ഹി :അയോധ്യയില് ഭൂമി വാങ്ങിയതില്‍ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ വിലമതിക്കുന്ന 1.208 ഹെക്ടര്‍ സ്ഥലം 18.5 കോടി രൂപയ്ക്ക് വാങ്ങിയതായി ട്രസ്റ്റ് ഭാരവാഹികള്‍ വില്‍പ്പനപത്രമുണ്ടാക്കിയെന്ന് സമാജ്വാദി പാര്‍ടി നേതാവ് തേജ്നാരായണന്‍ പവന്‍ പാണ്ഡെയും എഎപി നേതാവ് സഞ്ജയ്സിങ് എംപിയും രേഖകള്‍ സഹിതം വെളിപ്പെടുത്തി. ലക്ഷക്കണക്കിനുപേരില്‍നിന്ന് സമാഹരിച്ച പണം ട്രസ്റ്റ് ഭാരവാഹികള്‍ കൊള്ളയടിച്ചുവെന്നും അവര്‍ പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.. ശ്രീരാമന്‍ സത്യമാണെന്നും രാമന്റെ പേരില്‍ ചതി ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാര്‍ രണ്ട് കോടിക്ക് വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം.’ശ്രീരാമന്‍ ന്യായമാണ്. സത്യമാണ്, ധര്‍മ്മമാണ്. അദ്ദേഹത്തിന്റെ പേരില്‍ ചതി നടത്തരുത്.’ എന്നായിരുന്നു രാഹുല്‍ കുറിച്ചത്.

അയോധ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭൂമികച്ചവട ഇടനിലക്കാരെ നിര്‍ത്തിയാണ് ട്രസ്റ്റ് അധികൃതര്‍ തട്ടിപ്പ് നടത്തിയത്. മെയ് 18നാണ് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്തത്. ആദ്യം കുസും പഥക്, ഹരീഷ് പഥക് എന്നിവരില്‍നിന്ന് രണ്ട് കോടി രൂപയ്ക്ക് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവരുടെ പേരില്‍ സ്ഥലം കൈമാറി. ഇവരില്‍നിന്നും, 10 മിനിറ്റിനുശേഷം ഇതേ സ്ഥലം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റ് വാങ്ങി. ട്രസ്റ്റ് അംഗം അനില്‍കുമാര്‍ മിശ്ര, അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ എന്നിവര്‍ രണ്ട് കൈമാറ്റത്തിലും സാക്ഷികളായി ഒപ്പുവച്ചിട്ടുണ്ട്.

ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചത്. വിഎച്ച്‌പി ഉപാധ്യക്ഷന്‍ ചമ്ബത് റായിയാണ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി. ക്ഷേത്രനിര്‍മാണ സ്ഥലത്തുനിന്നും മാറി സദര്‍ താലൂക്കിലെ ഹവേലി അവധ് പര്‍ഗാനയിലാണ് ട്രസ്റ്റ് വിവാദ ഭൂമി ഇടപാട് നടത്തിയത്.

രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ

ഒരേ സ്ഥലം 10 മിനിറ്റിനുള്ളില്‍ രണ്ട് തവണ കൈമാറിയെന്ന ആരോപണം ചംബത് റായി ശരിവച്ചു. വസ്തു ഉടമകളില്‍നിന്ന് ഈ സ്ഥലം വാങ്ങാന്‍ ഇടനിലക്കാര്‍ നേരത്തെ കരാര്‍ ഉണ്ടാക്കിയിരുന്നെന്നും പിന്നീട് അയോധ്യയില്‍ വില വര്‍ധിച്ചുവെന്നും റായി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് 3,200 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ സംഭാവനയായി ട്രസ്റ്റിനു ലഭിച്ചത്.

കർണാടകയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.56%; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

click to visit Onam Traditions: onamtraditions.com

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group