ഇരിട്ടി : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്ത് പിടികൂടുന്നത് നിത്യസംഭവമാകുന്നു. ചൊവ്വാഴ്ച പച്ചക്കറി വാഹനത്തില്‍ കടത്തിയ 230 ലിറ്റര്‍ മദ്യമാണ് ഇരിട്ടി പോലീസ് പിടികൂടിയത് . ഇതോടെ കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി മൂന്നാഴ്ച്ചക്കിടെ കേരളത്തിലേക്ക് കടത്തിയ മദ്യത്തിന്റെ അളവ് 900 ലിറ്ററായി ഉയര്‍ന്നു.

ചൊവ്വാഴ്ച പിടികൂടിയ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഹുന്‍സൂര്‍ സ്വദേശികളായ മുഹമ്മദ് ഹുസൈന്, ഹിദായത്ത് എന്നിവരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലിയിലേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. എസ് ഐ മാരായ കെ. കെ. രാജേഷ് കുമാര്‍, അബ്ബാസലി, ബില്ലി, ജൂനിയര്‍ എസ് ഐ അഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ് ,ഷൗക്കത്ത്, സൗമ്യ കുര്യന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യക്കടത്തു പിടികൂടിയത്.
ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി
ലോക്ക് ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുകയാണ്. ഈസാഹചര്യം മുതലാക്കിയാണ് മദ്യക്കടത്തു സംഘങ്ങള്‍ സജീവമായത്. കര്‍ണാടകത്തിലെ ഹുന്‍സൂര്‍, മടിക്കേരി, അമ്മത്തി, വീരാജ്പേട്ട എന്നിവിടങ്ങളിലി നിന്നുമാണ് മദ്യം എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. കടത്തിക്കൊണ്ടുവരുന്ന മദ്യം രണ്ടും മൂന്നും ഇരട്ടി വിലക്കാണ് വില്‍പ്പന നടത്തുന്നത്. എത്രവിലകൊടുത്ത് വാങ്ങാനും ആവശ്യക്കാരും ഇഷ്ടം പോലെ.
ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക :പ്രതികരണവുമായി റവന്യു മന്ത്രി
ലോക്ക് ഡൗണ്‍ മൂലം ചരക്കു വാഹനങ്ങളാണ് മാക്കൂട്ടം ചുരം വഴി ഏറെയും കടന്ന് പോകുന്നത്. ഇതില്‍ ഏറെയും പച്ചക്കറി വണ്ടികളും. പച്ചക്കറി കൊണ്ടുവരുന്ന ട്രേകളിലും ചാക്കുകള്‍ക്കിടയിലും മദ്യക്കുപ്പികള്‍ ഒളിപ്പിക്കുന്നത് എളുപ്പവുമാണ് എന്നതാണ് മദ്യക്കടത്തുകാര് ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ പിടികൂടിയ വാഹനങ്ങളില്‍ നാലെണ്ണം പച്ചക്കറി വണ്ടിയും ഒന്നുവീതം മത്സ്യവണ്ടിയും ട്രാവലറുമാണ്. 900 ലിറ്റര്‍ മദ്യമാണ് ഇത്രയും വാഹനങ്ങളില്‍ നിന്നുമായി പിടികൂടിയത്.
ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു