ബെംഗളൂരു : മൂന്നുദിവസത്തെ ബെംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. കോറമംഗല മെഡായി ദി സ്റ്റേജിൽ 25 വരെയാണ് ഫെസ്റ്റിവൽ. നാലു മലയാള ചിത്രങ്ങളുൾപ്പെടെ നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ജനലുകൾ, മെനു, വഫനിള, വെളിപാട് എന്നിവയാണ് മലയാളചിത്രങ്ങൾ. ആദ്യദിനത്തിൽ ജനലുകൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച മെനു, വെളിപാട് എന്നിവയും ഞായറാഴ്ച വഫനിളയും പ്രദർശിപ്പിക്കും.
ആന്റിബയോട്ടിക്കുകള്‍ അടക്കം 156 സംയുക്തങ്ങള്‍ക്ക് നിരോധനം
കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ.
ഒന്നിലധികം മരുന്നുകള്‍ ചേർത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യൻവിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിർദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിർദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു. ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.
പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിൻ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. വിജ്ഞാപനം പുറത്തിറങ്ങിയ ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേർന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്.