ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത്് ആകെ 73 ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. മൂന്ന് തീരദേശ ജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലുമാണ് ഇന്ന് വ്യാപകമായ നഷ്ടങ്ങളുണ്ടായത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അടിയന്തര യോഗം വിളിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സുരക്ഷാ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.
കർണാടക ലാബ് ടെക്നീഷ്യൻ കോഴ്സിനോട് കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് അയിത്തം
അതേസമയം ഉത്തര കന്നടയില്‍ നേത്രാവതി എക്സ്പ്രസിന് മുകളില്‍ മരം ഒടിഞ്ഞു വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
