കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
നെയ്മര്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി
തിയേറ്ററുകളില്‍ വൻ വിജയം നേടിയ ചിത്രം നെയ്മര്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി. ഡിസ്നി ഹോട്ട്സ്റ്റാര്‍ ആണ് നെയ്മറിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 2018ന് ഒപ്പം റിലീസ് ചെയ്തിട്ടും 50ല്‍ അധികം ദിവസം തിയേറ്ററുകള്‍ കീഴടക്കിയ ചിത്രമാണിത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം നെയ്മര്‍ എന്ന നായ തന്നെയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.
ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും ഒരുക്കിയത്. പദ്മ ഉദയ് ആണ് നിര്‍മ്മാതാവ്.
ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളര്‍ത്തുനായയാണ് സിനിമയിലെ ‘നെയ്മര്‍’. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്ബൻ. അയല്‍ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴിയെ ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങള്‍ മാത്രം. സിനിമ കണ്ടവര്‍ ഇപ്പോള്‍ നെയ്മറിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്. തീര്‍ത്തും പ്രെഡിക്ടബിള്‍ ആയിട്ടുള്ള കഥയാണെങ്കില്‍ പോലും വളരെ മനോഹരമായി ഇമോഷൻസ് കണ്‍വേ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നെയ്മര്‍ എന്ന നായ തന്നെയാണ് മികച്ച നടൻ.
എണ്‍പത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മലയാളം – തമിഴ് പശ്ചാത്തലത്തില്‍ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ചത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിച്ച നെയ്മറിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിച്ച ചിത്രത്തിന്റെ സ്റ്റില്‍സ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്ബിലും നിര്‍വഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര്. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.