ബൃഹത് ബെംഗളൂരു മഹാനഗര പാലികെ വെള്ളിയാഴ്ച മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടത്തും. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ്, ഈ പ്രക്രിയയിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ ബ്ലോക്ക് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) നിർദ്ദേശം നൽകി.സോഫ്റ്റ്വെയർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്താനും ഇല്ലാതാക്കാനും തിരുത്താനും ബിഎൽഒമാർ വീടുകൾ സന്ദർശിക്കും. ഈ പദ്ധതി നടപ്പിലാക്കാൻ ബിഎൽഒമാർക്ക് പരിശീലനം നൽകി.
ഇതൊരു വാർഷിക പ്രക്രിയയാണെങ്കിലും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ഈ പദ്ധതിക്ക് പ്രാധാന്യമുണ്ട്.28 അസംബ്ലി നിയോജക മണ്ഡലങ്ങളിലെ വോട്ടർമാരുടെ വിലാസത്തിൽ മാറ്റം വരുത്തുന്നുണ്ടോയെന്ന് ബിഎൽഒമാർ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഈ പ്രക്രിയ ഓഗസ്റ്റ് 20 ന് അവസാനിച്ച ശേഷം, ഓഗസ്റ്റ് 28 ന് ബിബിഎംപി അസംബ്ലി സെഗ്മെന്റുകളിലെ ബൂത്തുകളുടെ പുനരുദ്ധാരണം ആരംഭിക്കും.
ഉണക്കമീന്‍ വിലകുറച്ച് വിറ്റു’: കൊല്ലത്ത് യുവാവിന് മര്‍ദനം
കുളത്തൂപ്പുഴയില്‍ ഉണക്കമീൻ വിലകുറച്ചു വിറ്റതിന് യുവാവിനെ മര്‍ദിച്ചതായി പരാതി. കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്.ചന്തക്ക് പുറത്ത് കച്ചവടം നടത്തിയിരുന്ന ഇയാളെ മറ്റ് വ്യാപാരികള്‍ കൂട്ടം കൂടിയെത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയില്‍ നാല് പേര്‍ക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.കുളത്തൂപ്പുഴ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാര്‍ക്കറ്റിന് പുറത്തു ഓട്ടോയില്‍ എത്തി ഉണക്കമീൻ വിലകുറച്ചു വിറ്റതിന് മറ്റ് വ്യാപാരികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്. നൗഷാദിനെ മര്‍ദിക്കുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരുമാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഉണക്കമീൻ വിലകുറച്ചു വിറ്റതിനാല്‍ നൗഷാദിന് അടുത്ത് വലിയ തിരക്കായിരുന്നു. മറ്റുള്ളവര്‍ക്ക് കച്ചവടവും കുറഞ്ഞു, ഇതാണ് കാരണമായി പറയുന്നത്. താൻ വലിയ ലാഭം എടുക്കാതെയാണ് കച്ചവടം നടത്തുന്നതെന്ന് നൗഷാദ് പറയുന്നു.നൗഷാദിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുളത്തുപ്പുഴ സ്വദേശികളായ നജിമുദീൻ, സമീര്‍ഷാ, റെജി, രജനീകാന്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.