Home Featured ബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികഞ്ഞില്ലെന്ന കാരണത്താൽ മാത്രം വിവാഹം അസാധുവാകില്ല: ഹൈക്കോടതി

ബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികഞ്ഞില്ലെന്ന കാരണത്താൽ മാത്രം വിവാഹം അസാധുവാകില്ല: ഹൈക്കോടതി

ബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികയുന്നതിനു മുൻപു വിവാഹം നടന്നുവെന്ന കാരണത്താൽ മാത്രം ഇത് അസാധുവാക്കാനാകില്ലെന്ന് ഹൈക്കോടതി.17 വയസ്സിൽ വിവാഹിതയായ മണ്ഡ്യ സ്വദേശിനി സുശീലയുടെ വിവാഹം അസാധുവാക്കിയുള്ള കുടുംബ കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വർലെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി.കുടുംബക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുശീല നൽകിയ ഹർജിയിലാണ് നടപടി.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും തികഞ്ഞിരിക്കണം.ഈ നിയമപ്രകാരം വിവാഹ റജിസ്ട്രേഷനു മുൻപ് ബന്ധപ്പെട്ട് ഓഫിസറുടെ സാന്നിധ്യത്തിൽ 3 സാക്ഷികൾ ഒപ്പിട്ടിരിക്കണം. റജിസ്ട്രേഷൻ നടന്ന ശേഷം പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന വാദമുയർത്തി വിവാഹം റദ്ദാക്കാ നാകില്ലെന്നു ബെഞ്ച് വിലയിരുത്തി.

ടെക്കി ദമ്ബതികള്‍ കര്‍ഷകരമായി; മാസംതോറുമുള്ള വരുമാനം ലക്ഷങ്ങള്‍

ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ കര്‍ഷകവൃത്തിയിലേക്ക് ഇറങ്ങിയ ദമ്ബതികള്‍ മാസംതോറും സമ്ബാദിക്കുന്നത് ലക്ഷകണക്കിന് രൂപ.തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്. ഹോട്ടികള്‍ച്ചര്‍ കൃഷിക്ക് നല്‍കിയ സംഭാവനകള്‍ക്ക് ദേശീയ തലത്തില്‍ മാതൃകാ കര്‍ഷകരായി നിരവധിഅംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.

സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്‌വെയര്‍ കമ്ബനികളിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി സമയത്ത് അവര്‍ക്ക് ജോലി തുടരാനാകാതെ വന്നോതെടാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നതും കൃഷി ആരംഭിക്കുകയും ചെയ്തത്.നാട്ടിലേക്ക് മടങ്ങുമ്ബോള്‍, തങ്ങളുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്.

പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധയൂന്നിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെയാണ് കൃഷി ആരംഭിച്ചത്.റോസ്, ക്രിസന്തമം, ജമന്തി എന്നീ പുഷ്പങ്ങളുടെ വിളവെടുപ്പിനും ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ വിളകള്‍ക്ക് വെള്ളം നല്‍കുന്നതിനുമുള്ള പുതയിടല്‍ രീതിയാണ് ദമ്ബതികള്‍ സ്വീകരിച്ചത്. പൂച്ചെടികളുടെ കൃഷിക്ക് ആവശ്യമായ താപനില നിലനിര്‍ത്താന്‍ അവര്‍ വൈദ്യുത ബള്‍ബുകളും സ്ഥാപിച്ചു.തങ്ങള്‍ക്ക് കൃഷിയില്‍ വളരെയധികം താല്‍പ്പര്യമുണ്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ആധുനിക കൃഷിരീതികള്‍ ഉപയോഗിച്ച്‌ കുറഞ്ഞ ചെലവില്‍ ഇതര വിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നും തങ്ങളുടെ കാര്‍ഷിക യാത്രയെക്കുറിച്ച്‌ ന്യൂസ് 18-നോട് സംസാരിച്ച റെഡ്ഡി ദമ്ബതികള്‍ പറഞ്ഞു.

ഞങ്ങളുടെ ആദ്യ ശ്രമങ്ങളില്‍ ഞങ്ങള്‍ക്ക് വിജയം ലഭിച്ചു, ഇതര വിളകള്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വരാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. മുഴുവന്‍ രാജ്യത്തിനും ഭക്ഷണം നല്‍കുന്ന കര്‍ഷകരുടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് ഇതര വിളകള്‍ ഉപയോഗപ്രദമാകും, “അവര്‍ പറഞ്ഞു.ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാണ് ദമ്ബതികള്‍ക്ക് പ്രതിദിനം 3000 മുതല്‍ 5000 രൂപ വരെ വരുമാനം ലഭിക്കുന്നത്. ഇപ്പോള്‍ ഒരേക്കറില്‍ നിന്ന് 10 ക്വിന്റല്‍ കുങ്കുമപ്പൂവ് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഒരു ക്വിന്റല്‍ കുങ്കുമപ്പൂ വിത്തിന് 5000 മുതല്‍ 6000 രൂപ വരെയാണ് വിപണി വില.

You may also like

error: Content is protected !!
Join Our WhatsApp Group