Home Featured ബംഗളൂരു: ബി.ബി.എം.പി 3673 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കുന്നു.

ബംഗളൂരു: ബി.ബി.എം.പി 3673 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കുന്നു.

ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) 3673 പൗരകര്‍മികരെ (ശുചീകരണ തൊഴിലാളികള്‍) കൂടി നിയമിക്കുന്നു.നിലവിലുള്ള തൊഴിലാളികള്‍ വിരമിച്ച ഒഴിവിലേക്കാണിത്. ബി.ബി.എം.പിയുടെ സേവനവേതനവ്യവസ്ഥയില്‍ നിലവില്‍ 18,500 ശുചീകരണ തൊഴിലാളികളാണുള്ളത്.നിലവിലുള്ള ആരോഗ്യ-സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളില്‍ തൊഴിലാളികള്‍ തൃപ്തരല്ല. ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ശുചീകരണ തൊഴിലാളികള്‍ കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

ഇതോടെയാണ് 11,136 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.തങ്ങളെ സര്‍ക്കാര്‍ ശമ്ബളവ്യവസ്ഥയിലാക്കി സ്ഥിരപ്പെടുത്തുകയെന്നത് തൊഴിലാളികളുടെ ഏറെ കാലമായുള്ള ആവശ്യമാണ്. നേരിട്ട് തൊഴിലാളികളായി തിരഞ്ഞെടുക്കപ്പെടുകയും എന്നാല്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ റഗുലറൈസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്ത തൊഴിലാളികള്‍ ഏറെ ദുരിതത്തിലായിരുന്നു.ബി.ബി.എം.പി അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലാളികളടക്കമുള്ള ഇവര്‍ ഇതുവരെ സംസ്ഥാനതലത്തില്‍ സ്ഥിരപ്പെട്ടിരുന്നില്ല.

സേവനവേതന മേഖലയിലടക്കം ഇത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. റഗുലറൈസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ ഇവര്‍ക്ക് നിശ്ചിത തുക വേതനമായി ലഭിക്കും. ജോലി സ്ഥിരവുമാകും.

ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടും

തിരുവനന്തപുരം:മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്.ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുമാണു വേണ്ടത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതും വ്യാജവുമായ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാറുണ്ടെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്.തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകള്‍ക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും.

സ്ഥാപനം നടത്തിപ്പുകാര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഹെല്‍ത്ത് കാര്‍ഡ് റജിസ്റ്റേഡ് ഡോക്ടറില്‍നിന്നു വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകര്‍ച്ചവ്യാധികള്‍, ചര്‍മരോഗങ്ങള്‍, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക.

ആദ്യ രക്തപരിശോധനയില്‍ സംശയമുണ്ടായാല്‍ തുടര്‍പരിശോധനകള്‍ നിര്‍ദേശിക്കാം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍ ഉറപ്പാക്കണം.സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റിലുണ്ട്. സര്‍ട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കല്‍ രക്തം ഉള്‍പ്പെടെ പരിശോധിച്ച്‌ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം.

10 ദിവസം; 112 സ്ഥാപനങ്ങള്‍ അടപ്പിച്ചുസംസ്ഥാനത്തു 10 ദിവസത്തിനകം മൂവായിരത്തോളം സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനവും ലൈസന്‍സ് ഇല്ലാത്തതുമായ 112 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 578 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കിയതായും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group