ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തില്‍.സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.”ഇതുപോലുള്ള വലിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്.
നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സർക്കാർ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ നേർക്ക് ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബിടിഎം ലേ ഔട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 1.52 ഓടെയായിരുന്നു സംഭവം.
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചത്.സംഭവത്തില്‍ പോലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ എഫ്‌ഐആർ ഇട്ട് കേസെടുത്തിട്ടുണ്ട്. യുവാവ് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
മന്ത്രിയുടെ വാക്കുകള്‍: ‘ഇതു പോലെയുള്ള വലിയ നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. അതിക്രമത്തിനെതിരേ നിയമപരമായിട്ടുള്ള നടപടി സ്വീകരിക്കും. സിറ്റി കമ്മിഷണറോട് ബീറ്റ് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് മന്ത്രിയുടെ നേര്‍ക്ക് ഉണ്ടാകുന്നത്.