കന്നട സിനിമയിലെ മുതിർന്ന ഹാസ്യനടൻ ‘ബാങ്ക്’ ജനാര്‍ദ്ദന്‍ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.76 കാരനായ നടന്‍റെ മരണം തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്. ചിത്രദുർഗ ജില്ലയിലെ ഹൊളാല്‍കെരെ സ്വദേശിയാണ് ജനാര്‍ദ്ദന്‍.കഴിഞ്ഞ ഇരുപത് ദിവസമായി അദ്ദേഹത്തിന് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മകൻ ഗുരു പറഞ്ഞു. ഇടയ്ക്ക് അദ്ദേഹം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി, പക്ഷേ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഓക്സിജൻ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം, എന്നാല്‍ ഇന്നലെ രാത്രി ഗുരുതരമായ ശ്വസന പ്രശ്നങ്ങളാല്‍ കാര്യങ്ങള്‍ സങ്കീർണ്ണമായി, വൃക്ക തകരാറിലായി, പുലർച്ചെ 2.30 ഓടെ അദ്ദേഹം മരിച്ചു. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു” മകന്‍ പറഞ്ഞു.ജനാർദ്ദന്‍ നിരവധി ടെലിവിഷൻ സീരിയലുകളിലും 500-ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയരംഗത്തേക്ക് കടന്നുവരുന്നതിനിടയില്‍ അദ്ദേഹം മുമ്ബ് ഒരു ബാങ്കില്‍ ജോലി ചെയ്തിരുന്നുവെന്നും ആളുകള്‍ അദ്ദേഹത്തെ ‘ബാങ്ക്’ ജനാർദ്ദനന്‍ എന്ന് വിളിക്കാൻ തുടങ്ങിയത്. ആ പേര് പിന്നീട് സിനിമയിലെ ഔദ്യോഗികമായ പേരായി. നിരവധി സ്റ്റേജ് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.’ന്യൂസ്’ (2005), ‘ഷ്’ (1993), ‘തർലെ നാൻ മാഗ’ (1992), ‘ഗണേശ സുബ്രഹ്മണ്യ’ (1992) എന്നിവയാണ് നടനെന്ന നിലയില്‍ ജനാർദ്ദനന്‍റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. ‘പാപ്പ പാണ്ടു’, ‘റോബോ ഫാമിലി’ എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ കന്നഡ ടെലിവിഷൻ പരമ്ബരകള്‍.