റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും പിഴയിടുന്നതും ഒക്കെ സാധാരണമാണ്. സാധാരണഗതിയില്‍ ഇവിടെ തയ്യാറാക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട തകരാറുകള്‍ക്കായിരിക്കാം ഇത്തരം നടപടികള്‍ നേരിടേണ്ടി വരിക.എന്നാല്‍, ഇതില്‍ നിന്നെല്ലാം തീർത്തും വ്യത്യസ്തമായി ഫ്രാൻസിലെ കാനില്‍ നിന്നുള്ള ഒരു റെസ്റ്റോറൻറ് നടപടി നേരിടുകയാണ്.ഈ റസ്റ്റോറന്റിന് ഇതിൻറെ ഉടമകള്‍ നല്‍കിയ പേരാണ് ഇത്തരത്തില്‍ ഒരു വിവാദത്തിലേക്ക് റെസ്റ്റോറൻറിനെ തള്ളിവിട്ടത്. രണ്ട് സുഹൃത്തുക്കളാണ് റെസ്റ്റോറൻറ് തുറന്നത്, അവർ അതിന് ‘Ma femme est une cochonne’ എന്ന് പേരിട്ടു, അതായത് ഇംഗ്ലീഷില്‍ ‘My wife is a pig’ എന്ന്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ‘എൻറെ ഭാര്യ ഒരു പന്നിയാണ്’.
സംഭവം സത്യമാണ്. കട തുറന്നതിന് തൊട്ടുപിന്നാലെ, മനുഷ്യശരീരങ്ങളുള്ള പെണ്‍പന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ചേർത്തിരുന്ന കടയുടെ പേരും പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. എന്നാല്‍, ഒരു മാസത്തിനുള്ളില്‍, തദ്ദേശ ഭരണകൂടം ഇടപെട്ടു. കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കില്‍ പ്രതിദിനം 262 ഡോളർ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കർശന നിർദേശം നല്‍കി.എന്നാല്‍, കടയുടമകള്‍ പേരു മാറ്റാനോ ബോർഡ് നീക്കം ചെയ്യാനോ തയ്യാറായില്ല.
പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങള്‍ വകവയ്ക്കാതെ അവർ പുറത്തുനിന്ന് നോക്കിയാല്‍ ഒരു ഗ്ലാസിലൂടെ കാണാൻ സാധിക്കുന്ന വിധത്തില്‍ കടയ്ക്കുള്ളില്‍ ബോർഡ് സ്ഥാപിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബോർഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നും അവർ വാദിച്ചു. ആ പേരില്‍ തന്നെ കട തുറന്നു പ്രവർത്തിപ്പിക്കാൻ ആണ് തങ്ങളുടെ തീരുമാനം എന്നാണ് കടയുടമകളുടെ നിലപാട്.
ബൈക്ക് ടാക്സികള്‍ നിരോധിച്ച് ഹൈകോടതി
ഇരുചക്ര വാഹന ടാക്സി സർവിസുകള്‍ നിരോധിച്ച് കർണാടക ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉചിത നിയമങ്ങള്‍ രൂപവത്കരിക്കുന്നതുവരെ ബൈക്ക് ടാക്സികള്‍ സർവിസ് നടത്തരുതെന്ന് ഉത്തരവില്‍ പറഞ്ഞു.ഇരുചക്ര വാഹന ടാക്സികള്‍ക്ക് നിരോധനം ഏർപ്പെടുത്തരുതെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈൻ ടാക്സി കമ്ബനികള്‍ സമർപ്പിച്ച ഹരജി തള്ളിയാണ് ഉത്തരവ്.
സംസ്ഥാന സർക്കാർ ആവശ്യമായ നിയമങ്ങള്‍ തയാറാക്കിയിട്ടില്ലാത്തതിനാല്‍ ഓല, ഉബർ, റാപ്പിഡോ തുടങ്ങിയവയുടെ ബൈക്ക് ടാക്സി സർവിസുകള്‍ ആറ് ആഴ്ചക്കുള്ളില്‍ പ്രവർത്തനം നിർത്തണമെന്ന് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദിന്റെ ബെഞ്ച് വിധിച്ചു. നിയമങ്ങളുടെ അഭാവത്തില്‍ ഇരുചക്ര വാഹന ടാക്സികള്‍ ഓടിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.