മൈസൂരു : ലോക പൈതൃക ദിനാഘോഷത്തിന്റെഭാഗമായി മൈസൂരു റെയിൽവേ മ്യൂസിയത്തിൽ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെയാകും പ്രവേശനം.
പൈതൃക സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിനും ഭാവി തലമുറകൾക്ക് പൈതൃകം സംരക്ഷിക്കുന്നതിന്റെ മൂല്യം തിരിച്ചറിയാനുമാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.മൈസൂരു റെയിൽവേ സ്റ്റേഷനുസമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ പഴയ എൻജിനുകളും ട്രെയിനിന്റെ വിവിധ ഭാഗങ്ങളും റെയിൽവേ പൈതൃകവുമായി ബന്ധപ്പെട്ട വിശാലമായ പ്രദർശനവുമാണ് ഒരുക്കിയിരിക്കുന്നത്.
എക്സ്ക്യൂസീവ് ഫൂട്ടേജ്! ഹോട്ടലില്‍ നിന്ന് ഓടിയ ഷൈൻ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് താരം, ഇൻസ്റ്റയില്‍ പുതിയ സ്റ്റോറി
ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ് നില്‍ക്കവെ പരിഹാസവുമായി താരം രംഗത്ത്.താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുമായാണ് ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയത്. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്യൂസീവ് ഫൂട്ടേജ്.
അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്നുള്ള കുറിപ്പുമായാണ് ഷൈന്‍ വിഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍ സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്.നേരത്തെ ഷൈന്‍റെ താമസ സ്ഥലത്തും പതിവായി താമസിക്കാറുളള ചില ഹോട്ടലുകളിലും ഡാന്‍സാഫ് സംഘം എത്തിയെങ്കിലും താരത്തെ കണ്ടെത്താനായിരുന്നില്ല. സ്വന്തം നാടായ തൃശൂരിലേക്ക് ഷൈന്‍ കടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ പേരില്‍ ഷൈനിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ റെയ്ഡിനിടെ എന്തിന് ഓടിപ്പോയി എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഷൈനിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പൊലീസ് തീരുമാനം. വൈകാതെ ഇതിനുളള നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം വിന്‍സിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. എക്സൈസില്‍ നിന്നും പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും വ്യക്തമാക്കി. നടന്ന കാര്യങ്ങളെക്കുറിച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് വിശദീകരണം തേടുമെന്നായിരുന്നു അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജോയ് മാത്യുവിന്‍റെ പ്രതികരണം.