ബെംഗളൂരു: ഫോൺ മോഷിച്ചത് ചോദ്യം ചെയ്‌തതിനു മെക്കാനിക്കൽ എഞ്ചിനീയറെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം. അബ്ദുൾ മാലിക് (52) എന്നയാളാണ് മരിച്ചത്. മെയ് 6 ന് വൈകുന്നേരം ആയിരുന്നു സംഭവം. ഇയാളുടെ സഹായി ജൈനുലിന് നിരവധി പരിക്കുകൾ ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിയായ മനോജിനെ മാഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. മാലിക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്താണ് പ്രതിയായ മനോജ് ജോലി ചെയ്തിരുന്നത്.
വിവാഹവീട്ടില്‍നിന്ന് കവര്‍ന്ന 30 പവൻ ആറാംനാള്‍ വീടിനരികില്‍ ഉപേക്ഷിച്ച നിലയില്‍
വിവാഹവീട്ടില്‍നിന്ന് കവർന്ന 30 പവനോളം ആഭരണങ്ങള്‍ വീടിനരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലിയേരിയിലെ ചൂരക്കാട്ട് മനോഹരന്റെ മകൻ അർജുനന്റെ ഭാര്യ ആർച്ചയുടെ ആഭരണങ്ങളാണ് വീടിനോട് ചേർന്ന് തെക്കുഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്.വിവാഹദിവസം അലമാരയില്‍െവച്ച ആഭരണങ്ങള്‍ ബന്ധുക്കളെ കാണിക്കാനായി രണ്ടാം തീയതി തുറന്നു നോക്കിയപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്.
പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. മേയ് ഒന്നിനുതന്നെ കവർച്ച നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.അന്വേഷണത്തിനായാണ് സബ് ഇൻസ്പെക്ടർമാരായ കെ.മനോജ് കുമാർ, പി.യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 11-ഓടെ മനോഹരന്റെ വീട്ടിലെത്തിയത്. വീടിനു ചുറ്റും നടക്കുമ്ബോഴാണ് തുണിസഞ്ചിയില്‍ ആഭരണങ്ങള്‍ ഉപേക്ഷിച്ചതായി കണ്ടത്. ഒൻപത് വള, നാല് മാല, ബ്രേസ്‌ലറ്റ്,
മോതിരം ഇവയാണ് സഞ്ചിയിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങള്‍ മുഴുവൻ തിരികെ ലഭിച്ചിട്ടുണ്ട്.ആഭരണങ്ങള്‍ നഷ്ടപ്പെട്ട ദിവസത്തെ വിരലടയാള പരിശോധനയില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. കണ്ടെടുത്ത ആഭരണങ്ങള്‍ പയ്യന്നൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നഷ്ടപ്പെട്ടവ തിരിച്ചുകിട്ടിയത് കൊണ്ട് കേസ് അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും പോലീസ് പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ.വി.മനോജൻ, കെ.രാഗേഷ്, എ.ജി.ജബ്ബാർ, കെ.പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.