ബെംഗളൂരു: അപ്പാർട്ട്മെന്റിന്റെ മൂന്നാംനിലയിൽ നിന്ന് തെരുവുനായയെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു സ്വദേശിയായ ഡോക്ടറുടെ പേരിൽ ആഡുഗോടി പോലീസ് കേസെടുത്തു. വിദ്യാർഥിയായ ആയുഷ് ഭട്ടാചാർജി നൽകിയ പരാതിയിൽ ഡോ. സാഗർ ബള്ളാലിന്റെ പേരിലാണ് പോലീസ് കേസെടുത്തത്.
ലക്കസാന്ദ്ര ബൃന്ദാവൻ അപ്പാർട്ട്മെന്റിലാണ് സാഗർ താമസിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ടെറസിലാണ് തെരുവുനായ കഴിഞ്ഞിരുന്നത്. ഇവിടെയുള്ള ചിലരാണ് നായയെ സംരക്ഷിച്ചുവന്നത്. എന്നാൽ, സാഗറിന് ഇത് ഇഷ്ടമല്ലായിരുന്നു.
ഫെബ്രുവരി അഞ്ചിനും ഇയാൾ നായയെ മൂന്നാംനിലയിൽ നിന്നെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് പരിക്കേറ്റ നായയെ അപ്പാർട്ട്മെന്റിലുള്ളവർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് കഴിഞ്ഞദിവസം വീണ്ടും എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതി: കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ യുവതിയുടെ പരാതിയില്‍ കൗമാരക്കാരനെ പിടികൂടി പൊലീസ്.വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് നടപടി.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് യുവതി ആരോപിക്കുന്നത്.
സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേർന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരൻ്റെ സുഹൃത്തുക്കളായ രണ്ട് പേര് കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി.ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങള്‍ പകർത്തിയതെന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.മറ്റൊരു സംഭവത്തില്‍ പോക്സോ കേസില്‍ പിടികൂടി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് പേരാമ്ബ്ര പോലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്. കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പോക്സോ കേസില്‍ പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയില്‍ പേരാമ്ബ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷീദിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി