Home കർണാടക കര്‍ണാടകയില്‍ തീര്‍ത്ഥാടനത്തിനിടെ ദുരന്തം; പുള്ളിപ്പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു

കര്‍ണാടകയില്‍ തീര്‍ത്ഥാടനത്തിനിടെ ദുരന്തം; പുള്ളിപ്പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറില്‍ നിന്ന് നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു.ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തില്‍ നിന്ന് നാഗമലൈയിലേക്ക് കാല്‍നടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടങ്ങി.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.മഹദേശ്വരന്റെ 77 കുന്നുകളില്‍ ഒന്നാണ് നാഗമലൈ. ഈ പ്രദേശം നിബിഡ വനമായതുകൊണ്ട് തന്നെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ സാധാരണമാണ്. ഈ വഴിയില്‍ മുൻപും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇതേ സ്ഥലത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതോടെ, തീർത്ഥാടന പാതകളിലെ സുരക്ഷയെക്കുറിച്ച്‌ ഗൗരവമായ ചോദ്യങ്ങള്‍ ഉയരുകയാണ്. പ്രത്യേകിച്ച്‌ രാത്രിയിലും അതിരാവിലെയുമാണ് വന്യമൃഗങ്ങള്‍ സജീവമാകുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ ഭക്തർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group