
ബെംഗളൂരു : കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ കൂടി വരുന്നു .വ്യാഴാഴ്ച മാത്രം 2,052 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച 35 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1531 കേസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34% വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇത് വരെ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. മരിച്ചവരുടെ എണ്ണം 36,491 ആയി.വെള്ളിയാഴ്ച കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടായെങ്കിലും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പരിശോധനയും നിയമങ്ങളും കര്‍ശനമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നവരില്‍ ടെസ്റ്റും വാക്‌സിനേഷനും നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗര്‍, മൈസൂര്‍, കൊടഗു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തിയില്‍ കര്‍ശനമാക്കുമെന്നും കൊവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു.
കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 1890 പേർക്ക്;ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം
