ബെംഗളൂരു: അടുത്ത 2-3 മാസങ്ങൾക്കുള്ളിൽ കോവിഡിനെതിരെ 6 കോടി പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.രാജ്യത്ത് കോവിഡ് വാക്സിനുകളെ ക്കുറിച്ച് ചിലർ ഭയം പ്രചരിപ്പിക്കുകയാണെന്നും എംപിഎൽ കമ്പനിയിലെ വാക്സിനേഷൻ ഡ്രൈവിൽ സംസാരിച്ച സുധാകർ പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കോവിഡിനെ ഫലപ്രദമായി നേരിടാൻ ആളുകളെ സഹായിക്കുമെന്നും ഇത് അറിയുന്നതിനാൽ ആളുകൾ ഇപ്പോൾ വലിയ തോതിൽ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.