ബംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ നാളെ (ഡിസംബർ 21 ഞായറാഴ്ച) ട്രെയിൻ സർവീസ് ഒരു മണിക്കൂർ വൈകും. സിസ്റ്റം മെയിന്റനൻസും അപ്ഗ്രേഡ് ജോലികളും കാരണമാണ് ഈ വൈകല്‍.രാവിലെ 7 മണിക്കാണ് സാധാരണ മെട്രോ യാത്ര തുടങ്ങാണ്. ഇതിനു പകരം 8 മണിക്ക് മാത്രമേ ആദ്യ ട്രെയിൻ പുറപ്പെടുകയുള്ളൂ. ഈ മാറ്റം ഒരു ദിവസത്തേക്ക് യെല്ലോ ലൈനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ സർവീസുകള്‍ക്ക് മാറ്റമില്ല.ഈ ഒരു ദിവസത്തെ കാലതാമസം യെല്ലോ ലൈനില്‍ മാത്രമായിരിക്കും ബാധിക്കുക. മറ്റ് ലൈനുകളിലെ മെട്രോ സർവീസുകള്‍ സാധാരണ നിലയില്‍ തുടരും.ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് യെല്ലോ ലൈനിനെ ആശ്രയിക്കുന്ന ധാരാളം യാത്രക്കാരുണ്ട്.
അറ്റകുറ്റപ്പണികള്‍ക്ക് ഞായറാഴ്ച തന്നെ തിരഞ്ഞെടുത്തത് ഇക്കാരണത്താലാണ്. ഓഫീസ് യാത്രക്കാരുടെ എണ്ണം ഞായറാഴ്ച താരതമ്യേന കുറവായിരിക്കും. ഇക്കാരണത്താല്‍ തന്നെ അധികമാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാൻ ഇടയില്ല.യെല്ലോ ലൈനിലെ യാത്രക്കാർക്കായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട് ബിഎംആർസിഎല്‍ അധികാരികള്‍. മെട്രോ ട്രെയിനിറങ്ങുന്ന യാത്രക്കാര്‍ക്ക് ബസ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈന്‍ റൂട്ടില്‍ എവിടെയിറങ്ങിയാലും ബസ് കണക്ടിവിറ്റി ലഭിക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ സജ്ജീകരണം. ഇപ്പോള്‍ എവിടെ ഇറങ്ങിയാലും ബസ്സില്‍ മാറിക്കയറാൻ എളുപ്പമായി.ബിഎംആര്‍സിഎല്ലും ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും സഹകരിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം തന്നെയാണ് പുതിയ സ്റ്റോപ്പുകള്‍. നേരത്തെ മെട്രോ ഇറങ്ങിയ ശേഷം കുറച്ചധികം ദൂരം നടക്കേണ്ടി വന്നിരുന്നു. ഇത് മെട്രോ യാത്രയുടെ ആകർഷകത്വം കുറയ്ക്കുന്ന ഘടകമാണ്.ബസ് സ്റ്റോപ്പുകള്‍ അകലെയായതിനാല്‍ മെട്രോ യാത്രക്കാർക്ക് ഓട്ടോറിക്ഷകളെയോ ടാക്സികളെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതുമൂലം യാത്രാച്ചെലവ് വലിയ തോതില്‍ ഉയരുന്നത് മെട്രോ യാത്രയുടെ ആകർഷകത്വം കുറച്ചു. ഈ പ്രശ്നമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്.