Home തിരഞ്ഞെടുത്ത വാർത്തകൾ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; ദൃശ്യംകാട്ടി ലൈംഗിക ചൂഷണവും നിര്‍ബന്ധിത മതംമാറ്റം നടത്തി ഭാര്യയാക്കാനും ശ്രമം

വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; ദൃശ്യംകാട്ടി ലൈംഗിക ചൂഷണവും നിര്‍ബന്ധിത മതംമാറ്റം നടത്തി ഭാര്യയാക്കാനും ശ്രമം

by ടാർസ്യുസ്

ന്യൂഡല്‍ഹി: മുന്‍ സഹപാഠി വസ്തു ഇടപാടിന്റെ പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായും, അശ്ലീല വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗിക ചൂഷണം ചെയ്തതായും യുവതി 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ഇസ്ലാം മതത്തിലേക്ക് മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായി ആരോപിച്ച്‌ യുവതിയുടെ പരാതി.വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ് ബലാത്സംഗവും ബ്ലാക്ക്‌മെയിലിംഗും നിര്‍ബന്ധിത മതംമാറ്റ ശ്രമവും നടത്തിയത്.സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 24-കാരിയായ യുവതി ഭയന്നുവിറച്ച്‌ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ മുന്‍ സഹപാഠിയായ അയ്യാസ് താജ് മദാരെ (26) ഇവരുടെ കൈകളില്‍ ബലമായി പിടിച്ച്‌, മതപരമായ മന്ത്രങ്ങള്‍ ചൊല്ലുകയും യുവതിയുടെ മേല്‍ ആവര്‍ത്തിച്ച്‌ ഊതുകയും ചെയ്യുന്നു. താന്‍ ഇതിലൂടെ മതം മാറ്റപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടുവെന്നും, അതിനുശേഷം തന്നെ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു.

നാഗ്പൂരില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യ നല്‍കിയ പരാതിയിലെ പ്രധാന തെളിവായി ഈ വീഡിയോ മാറിയിരിക്കുകയാണ്. തനിക്ക് ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായും, അശ്ലീല വീഡിയോകള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തതായും, ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.ഈ സംഭവം നടന്നിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും, അടുത്തിടെ യുവതി ഭര്‍ത്താവിനോട് കാര്യം പറയുകയും ജൂണ്‍ 13-ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വിവാഹിതയായതിനാല്‍ ഭയം കാരണം യുവതി ഇത്രയും നാള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും എന്നാല്‍ ഒടുവില്‍ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.കേസില്‍ മദാരെ, അമീന്‍ ഷെയ്ഖ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ താമിയ സ്വദേശിയായ മൂന്നാം പ്രതി ഹസ്രത് മൗലാനയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോലീസ് പറയുന്നതനുസരിച്ച്‌, 24-കാരിയായ പരാതിക്കാരിയുടെ ഭര്‍ത്താവ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്, അദ്ദേഹം ഇപ്പോള്‍ മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്.

യുവതി റിയല്‍ എസ്റ്റേറ്റ് രംഗത്താണ് ജോലി ചെയ്യുന്നത്. 2025 ഫെബ്രുവരിയില്‍, ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയ്യാസ് യുവതിയെ ബന്ധപ്പെടുകയും വാര്‍ധാ റോഡിലുള്ള ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. അവിടെ വെച്ച്‌ ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. തുടര്‍ന്ന് ഈ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ പ്രതി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും, നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും മതപരമായ ചടങ്ങുകളുടെ പേരില്‍ വിവിധ കാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്തു.പിന്നീട് മെയ് മാസത്തില്‍ പ്രതികള്‍ യുവതിയെ നാഗ്പൂരിലെ കല്‍മേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച്‌ അമീന്‍ ഷെയ്ഖ്, ഹസ്രത് മൗലാന എന്നിവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മൂവരും ചേര്‍ന്ന് യുവതിയെ വിജനമായ ഒരു സ്ഥലത്ത് കൊണ്ടുപോയി ചില മതപരമായ ചടങ്ങുകള്‍ നടത്തുകയും, മുകളില്‍ പറഞ്ഞ വീഡിയോയില്‍ കാണുന്നത് പോലെ യുവതിയുടെ മതംമാറ്റം പൂര്‍ത്തിയായതായി പ്രഖ്യാപിക്കുകയും ചെയ്തു.

മദാരെയുമായി യുവതിയുടെ വിവാഹം കഴിഞ്ഞതായി അവര്‍ അറിയിച്ചതായും, അതിനുശേഷം തന്നെ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് ജോലി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതി ഈ വിവരങ്ങള്‍ അദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന് സോനേഗാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബലാത്സംഗം, പണം തട്ടിയെടുക്കല്‍, നിര്‍ബന്ധിത മതംമാറ്റ ശ്രമം, മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group