Home കർണാടക മലയാളി വിദ്യാര്‍ത്ഥികളെ ബാധിക്കും: കമ്ബ്യൂട്ടര്‍ സയൻസ് സീറ്റുകള്‍ കുറയ്ക്കാൻ കര്‍ണാടക; എൻജിനീയറിങ് മേഖല നേരിടാനിരിക്കുന്നത് വൻ തൊഴിലില്ലായ്മ

മലയാളി വിദ്യാര്‍ത്ഥികളെ ബാധിക്കും: കമ്ബ്യൂട്ടര്‍ സയൻസ് സീറ്റുകള്‍ കുറയ്ക്കാൻ കര്‍ണാടക; എൻജിനീയറിങ് മേഖല നേരിടാനിരിക്കുന്നത് വൻ തൊഴിലില്ലായ്മ

by admin

ബെംഗളൂരു: കർണാടകയില്‍ എൻജിനീയറിംഗ് പഠനത്തില്‍ കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ സീറ്റുകള്‍ കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു.കമ്ബ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട എൻജിനീയറിങ് കോഴ്സുകളില്‍ ആവശ്യത്തിലധികം സീറ്റുകള്‍ ഉണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ഇത് ഭാവിയില്‍ തൊഴില്‍ ലഭിക്കാതെ വരുന്ന എൻജിനീയറിംഗ് ബിരുദധാരികളുടെ എണ്ണം കൂട്ടുമെന്ന് സർക്കാർ ഭയക്കുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി അംഗീകരിച്ച തെലങ്കാന സർക്കാരിന്റെ നടപടി മാതൃകയാക്കാനാണ് നീക്കം. തെലങ്കാന സർക്കാർ നേരത്തെ എൻജിനീയറിങ് സീറ്റുകള്‍ക്ക് പരിധി നിശ്ചയിച്ചിരുന്നു.അതെസമയം, ബെംഗളൂരുവിലും കർണാടകയുടെ ഇതര മേഖലകളിലും എൻജിനീയറിങ് കോഴ്സ് പഠിക്കാനാഗ്രഹിക്കുന്ന കേരളം അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കാനിടയുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല എല്ലാ വിദ്യാർത്ഥികളും അവിടങ്ങളിലെ കോളേജുകളില്‍ പ്രവേശനം നേടുന്നത്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റവും വിദ്യാർത്ഥികളുടെ ലക്ഷ്യമാണ്.കർണാടകയിലെ ആകെ 1.53 ലക്ഷം എൻജിനീയറിംഗ് സീറ്റുകളില്‍ 99,707 എണ്ണവും കമ്ബ്യൂട്ടർ സയൻസ്, അനുബന്ധ വിഷയങ്ങളിലാണ്. ഇത് മൊത്തം സീറ്റുകളുടെ 64 ശതമാനത്തില്‍ കൂടുതലാണ്.സ്വകാര്യ സർവ്വകലാശാലകളില്‍ കമ്ബ്യൂട്ടർ സയൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ വിഷയങ്ങളില്‍ കോഴ്സുകള്‍ വർധിച്ചുവരികയാണ്. ചില സ്വകാര്യ സർവ്വകലാശാലകളില്‍ 90 ശതമാനം കോഴ്സുകളും കമ്ബ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ടവയാണ്. സപ്തഗിരി സർവ്വകലാശാലയില്‍ 4,320 സീറ്റുകളില്‍ 4,020 എണ്ണവും കമ്ബ്യൂട്ടർ സയൻസ് വിഭാഗത്തിലാണ്. സർക്കാർ കോളേജുകളില്‍ കമ്ബ്യൂട്ടർ സയൻസില്‍ 10 ശതമാനം സീറ്റുകള്‍ മാത്രമാണുള്ളത്. മെക്കാനിക്കല്‍ എൻജിനീയറിംഗ് പോലുള്ള പരമ്ബരാഗത കോഴ്സുകള്‍ ചില കോളേജുകള്‍ നിർത്തലാക്കുകയും സിവില്‍, ഓട്ടോമൊബൈല്‍ എൻജിനീയറിംഗ് കോഴ്സുകളില്‍ സീറ്റുകള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജുകള്‍ പ്രശസ്തമായതിനാല്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്താറുണ്ട്. നിലവില്‍ ഇവിടങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് മത്സരം താരതമ്യേന കുറവാണ്. സീറ്റുകള്‍ക്ക് പരിധി നിശ്ചയിക്കുന്നതോടെ മത്സരം വർദ്ധിക്കും.എൻജിനീയറിങ് സീറ്റുകള്‍ പരിധിയില്ലാതെ അനുവഗിക്കുന്നതില്‍ ബിജെപി എംഎല്‍എമാരായ ധനഞ്ജയ സർജി, പ്രദീപ് ഷെട്ടർ എന്നിവരും ആശങ്ക പ്രകടിപ്പിച്ചു. ഭാവിയില്‍ എൻജിനീയറിംഗ് ബിരുദധാരികളുടെ തൊഴിലില്ലായ്മ ഒരു വലിയ പ്രശ്നമായിരിക്കും കർണാടകയിലെന്ന് മന്ത്രി എം സി സുധാകർ നിയമസഭയില്‍ പറഞ്ഞു. തെലങ്കാന സർക്കാർ ഇതിനോടകം എൻജിനീയറിംഗ് സീറ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ആ തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് കമ്ബ്യൂട്ടർ സയൻസ് സീറ്റുകള്‍ വർദ്ധിപ്പിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു തെലങ്കാന ഹൈക്കോടതി. ഈ വിധിയെ പിന്നീട് സുപ്രീം കോടതിയും ശരിവെച്ചു. സംസ്ഥാനങ്ങള്‍ക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നിയന്ത്രിക്കാൻ അധികാരമുണ്ടെന്ന് കോടതി വിധിച്ചു. കർണാടകയിലെ പല കോളേജുകളും യാതൊരു നിയന്ത്രണവുമില്ലാതെ കമ്ബ്യൂട്ടർ സയൻസ് സീറ്റുകള്‍ വർദ്ധിപ്പിക്കുകയാണ്. നിലവില്‍ ആവശ്യക്കാർ കുറഞ്ഞ സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകളെല്ലാം കമ്ബ്യൂട്ടർ സയൻസ് സീറ്റുകളാക്കി മാറ്റുന്ന പ്രവണതയും ഉണ്ട്. ഈ പ്രവണത തുടർന്നാല്‍ ലക്ഷക്കണക്കിന് കമ്ബ്യൂട്ടർ സയൻസ് ബിരുദധാരികളുണ്ടാകും.2021-22 കാലഘട്ടത്തില്‍ കർണാടകയില്‍ ഏകദേശം 24,000 കമ്ബ്യൂട്ടർ സയൻസ് സീറ്റുകള്‍ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം ഏകദേശം 39,500 ആയി ഉയർന്നു. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങളിലുമായി ആകെ 79,907 എഞ്ചിനീയറിംഗ് സീറ്റുകളുണ്ടായിരുന്നു. എആസിടിഇയുടെ അയഞ്ഞ നിയമങ്ങളാണ് കമ്ബ്യൂട്ടർ സയൻസ് സീറ്റുകളുടെ ഈ വർദ്ധനവിന് കാരണമെന്നും ആരോപണമുണ്ട്. കോളേജുകള്‍ക്ക് എളുപ്പത്തില്‍ കമ്ബ്യൂട്ടർ സയൻസ് പ്രോഗ്രാമുകള്‍ ആരംഭിക്കാനും നിലവിലുള്ള സീറ്റുകള്‍ മാറ്റാനും അനുമതി ലഭിക്കുയാണ്.അംഗീകാരമില്ലാതെ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിപ്പിക്കുകയും പുതിയ കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്ത രണ്ട് സ്വകാര്യ സർവ്വകലാശാലകള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഇഎസ് യൂണിവേഴ്സിറ്റി, അലയൻസ് യൂണിവേഴ്സിറ്റി എന്നിവയാണ് നോട്ടീസ് ലഭിച്ച സ്ഥാപനങ്ങള്‍. സംസ്ഥാനത്ത് നിലവില്‍ 22 സ്വകാര്യ സർവ്വകലാശാലകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group