വാഷിങ്ടണ്‍: കോവിഡ് 19നെ കുറിച്ചും വാക്സിനുകളെ കുറിച്ചും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്..? എന്ന ഒരു മാധ്യമപ്രവര്‍ത്തകെന്റ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.
അവര്‍ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മഹാമാരിയുടെ ഭീഷണിയുള്ളത് വാക്സിനെടുക്കാത്തവരില്‍ മാത്രമാണ്. -ബൈഡന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും കാരണമാണ് ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നതെന്നും വൈറ്റ് ഹൗസ് ആരോപിക്കുന്നു. അതേസമയം വ്യാജ പ്രചരണങ്ങളടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്
ഫേസ്ബുക്കിന്റെ പ്രതികരണം
ജൂലൈ നാലിനേക്ക് അമേരിക്കയിലെ 70 ശതമാനം ആളുകളെയും വാക്സിനേറ്റ് ചെയ്യണമെന്ന് ബൈഡെന്റ ലക്ഷ്യം പരാജയപ്പെട്ടതിന് കാരണം തങ്ങളല്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ”വസ്തുതകളെ പിന്തുണയില്ലാത്ത ആരോപണങ്ങള്‍ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല, ഇതുവരെ രണ്ട് ബില്യണിലധികം ആളുകള്‍ കോവിഡിനെ കുറിച്ചും വാക്സിനുകളെ കുറിച്ചുമുള്ള ആധികാരിക വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ കണ്ടു എന്നതാണ് വാസ്തവം”.
”ഇന്‍റര്‍നെറ്റിലുള്ള മറ്റേത് ഇടത്തേക്കാളും ഇത് കൂടുതലാണ്. 33 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ഞങ്ങളുടെ വാക്സിന്‍ ഫൈന്‍റര്‍ സംവിധാനം ഉപയോഗിച്ച് എങ്ങനെയാണ്..? എവിടെയാണ്..? വാക്സിന്‍ ലഭിക്കുക എന്നുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. വസ്തുകള്‍ പരിശോധിച്ചാല്‍ മനസിലാവും.. ഫേസ്ബുക്ക് ജീവന്‍ രക്ഷിക്കുന്നതിനാണ് സഹായങ്ങള്‍ ചെയ്തിട്ടുള്ളത്”. -ഫേസ്ബുക്ക് വക്താവ് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in